Tuesday, 18 October 2016

ഏകീകൃത വ്യക്തിനിയമ വിവാദം ഉയരുന്ന ഉത്കണ്ഠകളും.



ഏകീകൃത സിവിൽ കോഡിന്റെ പേരിൽ രാജ്യത്ത്‌ നിയമപരിഷ്കാരത്തിനായി കേന്ദ്രസർക്കാരും ലോ കമ്മിഷനും ഇപ്പോൾ നടത്തിവരുന്ന ചർച്ചകൾ വ്യക്തിനിയമം ഏകീകരിക്കുന്നതിനും ജനങ്ങൾക്കിടയിൽ യോജിപ്പ്‌ ഉറപ്പുവരുത്തുന്നതിനും പകരം സമൂഹത്തെ കടുത്ത വിയോജിപ്പിലേയ്ക്കും ഭിന്നിപ്പിലേയ്ക്കും തള്ളിനീക്കുന്നു. മുസ്ലിം വനിതകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന്റെ അക്കാര്യത്തിലുള്ള നിലപാട്‌ ആരാഞ്ഞ സുപ്രിംകോടതിയോട്‌ ഒക്ടോബർ 7 ന്‌ ശരിയത്തിന്റെ അടിസ്ഥാനത്തിലുള്ള മുത്തലാക്കിനോടുള്ള എതിർപ്പ്‌ അവർ അറിയിക്കുകയുണ്ടായി.

ഇവിടെ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്ന സന്ദര്‍ഭത്തിലാണ്് പാകിസ്താന്‍ ഹൈന്ദവ ന്യൂനപക്ഷങ്ങളുടെ കുടുംബനിയമങ്ങള്‍ ക്രോഡീകരിക്കാന്‍ ബില്‍ പാസാക്കിയത്. സാമ്പത്തികമായും സാംസ്കാരികമായും അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഇതര പൗരസമൂഹത്തിന്‍േറതില്‍നിന്ന് വ്യത്യസ്തമല്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
 
 

1961 ലെ കാനേഷുമാരി കണക്കുകൾക്ക്‌ ശേഷം ബഹുഭാര്യത്വം സംബന്ധിച്ച്‌ ആശ്രയിക്കാവുന്ന കണക്കുകൾ ഒന്നുംതന്നെ ലഭ്യമല്ല. അന്നത്തെ കണക്കുകൾ സൂചിപ്പിക്കുന്നതാകട്ടെ ബഹുഭാര്യാത്വം ഏറ്റവും കുറവ്‌ മുസ്ലിംങ്ങൾക്കിടയിലാണെന്നതാണ്‌. അത്‌ കേവലം 5.7 ശതമാനം മാത്രം. എന്നാൽ ഭൂരിപക്ഷ ഹിന്ദു സമുദായത്തിൽ 5.8 ശതമാനം ബഹുഭാര്യാത്വം നിലനിന്നിരുന്നു. ബുദ്ധമതം 7.9, ജൈനർ 6.7, ആദിവാസികൾ 15.25 എന്നീ തോതിലാണ്‌ അന്ന്‌ ബഹുഭാര്യാത്വം നിലനിന്നിരുന്നത്‌. മത നിയമങ്ങളില്‍ കടന്നു കൂടിയ പ്രാകൃത നിയമങ്ങളെ എതിര്‍ക്കുകയും, ഭൂരിപക്ഷ വര്‍ഗ്ഗീയതയെ എതിര്‍ക്കുകയും വേണം.

BRICS അവസാനിക്കുമ്പോള്‍.

 
 
തുല്യനീതിയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ലോകക്രമത്തിനായി നിലകൊള്ളുന്ന ‘ബ്രിക്സി’ന്റെ എട്ടാം ഉച്ചകോടി ഗോവയിൽ സമാപിച്ചിരിക്കുകയാണ്. പാകിസ്താനെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഇന്ത്യയുടെ നിലപാടിനോട് ഐക്യപ്പെട്ടില്ല. എങ്കിലും ഭീകരതയ്ക്കെതിരായ സമഗ്ര ഉടമ്പടി ഐക്യരാഷ്ട്രസഭ എത്രയുംവേഗം പാസാക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനൊപ്പം ബ്രസീലും റഷ്യയും ചൈനയും ദക്ഷിണാഫ്രിക്കയും നിലകൊണ്ടു.

മുൻവർഷങ്ങളിൽ സാമ്പത്തിക മേഖലയിലെ പരസ്പരസഹകരണം ബലപ്പെടുത്തുന്നതിന് ഊന്നൽ നൽകിയിരുന്ന ‘ബ്രിക്സ്’ ഭീകരതയ്ക്കെതിരെ പ്രഖ്യാപനത്തിലെത്തിയത് കാലത്തിനുയോജിച്ച മാറ്റമാണ്.
കൃഷി, റെയിൽവേ മേഖലകളിലെ ഗവേഷണം, ബ്രിക്സ് ബാങ്കിന്റെ വിപുലീകരണം, സാമ്പത്തിക ഗവേഷണത്തിനും വിശകലനത്തിനുമുള്ള സംവിധാനം തുടങ്ങിയ മേഖലകളിൽ യോജിച്ചു മുന്നോട്ടുപോകാനും ബ്രിക്സ് ബാങ്കും അംഗരാജ്യങ്ങളിലെ കേന്ദ്രബാങ്കുകളും തമ്മിൽ സഹകരിക്കാനും ഉച്ചകോടി ധാരണയായിട്ടുണ്ട്.കാർബൺരഹിത ഊർജത്തിലേക്കുള്ള യാത്രയിൽ ആണവോർജം ഇന്ത്യക്ക് ആവശ്യമാണെന്ന വസ്തുത അവ അംഗീകരിച്ചു.

ഇറാഖും സിറിയയും ലിബിയയും കടന്ന് മറ്റുരാജ്യങ്ങളിലേക്കും പടരുന്ന ഇസ്‌ലാമിക് സ്റ്റേറ്റിനെ പിടിച്ചുകെട്ടേണ്ടതിന്റെയും ഐക്യരാഷ്ട്രസഭ ഭീകരസംഘടനയായി അംഗീകരിച്ച ജബാത്ത് അൽ നുസ്രപോലെയുള്ളവയെ എതിർത്തു തോല്പിക്കേണ്ടതിന്റെയും ആവശ്യകതയാണ് ഈ പ്രഖ്യാപനം ഊന്നി പറഞ്ഞത്. ഭീകരതയെ ഇപ്പോഴും വ്യക്തമായി നിർവചിച്ചിട്ടില്ലാത്ത ഐക്യരാഷ്ട്ര പൊതുസഭയെക്കൊണ്ട് ഭീകരതയ്ക്കെതിരായ സമഗ്ര ഉടമ്പടി അംഗീകരിപ്പിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ബ്രിക്സിന് മുമ്പിലുണ്ട്.

Saturday, 1 October 2016

ഇന്ത്യയുടെ തിരിച്ചടി, നാം ഓര്‍ക്കേണ്ടത്.

പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്കുനേരെ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണം നാട്ടില്‍ വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടിരിക്കുന്നു. ഭരണ-പ്രതിപക്ഷ ഭേദമന്യേ പാര്‍ട്ടികളും നേതാക്കളും സര്‍ക്കാര്‍ നടപടിക്ക് പിന്തുണ അറിയിച്ചു. ഉറി ആക്രമണത്തിനുള്ള തിരിച്ചടിയെന്ന നിലക്കാണ് ബുധനാഴ്ച അര്‍ധരാത്രി കഴിഞ്ഞ് കമാന്‍ഡോ സംഘം ശത്രുപാളയത്തിലേക്ക് വെടിയുണ്ടയും ഷെല്ലും ഉതിര്‍ത്തത്. മുപ്പതോളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.



 പാകിസ്താന്‍ ചോദിച്ചുവാങ്ങിയതാണിത്. ഉറി ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ളെന്ന് ആ രാജ്യം വാദിക്കുന്നുണ്ടെങ്കിലും സമീപകാലത്തായി നടന്ന തീവ്രവാദി അതിക്രമങ്ങള്‍ തടയാന്‍ അവര്‍ മനസ്സുവെച്ചില്ല എന്നത് വസ്തുതയാണ്. ഉറി ആക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെ, ഒന്നുകില്‍ ഭീകരരെ പാകിസ്താന്‍ അയക്കുകയാണ് അല്ളെങ്കില്‍ അവരെ തടയാന്‍ ആ രാജ്യം ഒന്നും ചെയ്യുന്നില്ല എന്ന് മനസ്സിലാക്കേണ്ടിവന്നു.

 നിയന്ത്രണരേഖ കടന്നുള്ള ആക്രമണം ശക്തമായ മുന്നറിയിപ്പാണെന്നതില്‍ തര്‍ക്കമില്ല. അതേസമയം, കൂടുതല്‍ സൈനിക നടപടി തല്‍ക്കാലം ഉദ്ദേശിക്കുന്നില്ളെന്നും ആണവായുധ പ്രയോഗം ആലോചിക്കുന്നില്ളെന്നും വിവിധ ഘട്ടങ്ങളില്‍ പ്രധാനമന്ത്രി മോദിയും മറ്റും വ്യക്തമാക്കിയത്, വെറും വൈകാരികതയല്ല നമ്മെ നയിക്കുന്നതെന്നുകൂടി സൂചിപ്പിക്കുന്നുണ്ട്. പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന് സൈനിക നടപടിയെക്കാള്‍ മുന്‍ഗണന കൊടുത്തതും വിവേകപൂര്‍വമാണ്. എന്നാല്‍, ഇരുപക്ഷത്തും ആസൂത്രിതമായി വളര്‍ത്തപ്പെടുന്ന യുദ്ധജ്വരം നല്ല ലക്ഷണമല്ല. രാഷ്ട്രീയമായി പരിഹരിക്കേണ്ട തര്‍ക്കങ്ങള്‍ ഭീകരതയിലേക്കും ഏറ്റുമുട്ടലിലേക്കും നയിക്കാതെ നോക്കേണ്ട ബാധ്യത പാകിസ്താനുണ്ട്.ഇനിയും ഒരു യുദ്ധം ഇരു രാജ്യങ്ങളിലെ ജനവും ആഗ്രഹിക്കുന്നില്ല.