Showing posts with label russia. Show all posts
Showing posts with label russia. Show all posts

Tuesday, 18 October 2016

BRICS അവസാനിക്കുമ്പോള്‍.

 
 
തുല്യനീതിയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ലോകക്രമത്തിനായി നിലകൊള്ളുന്ന ‘ബ്രിക്സി’ന്റെ എട്ടാം ഉച്ചകോടി ഗോവയിൽ സമാപിച്ചിരിക്കുകയാണ്. പാകിസ്താനെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഇന്ത്യയുടെ നിലപാടിനോട് ഐക്യപ്പെട്ടില്ല. എങ്കിലും ഭീകരതയ്ക്കെതിരായ സമഗ്ര ഉടമ്പടി ഐക്യരാഷ്ട്രസഭ എത്രയുംവേഗം പാസാക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനൊപ്പം ബ്രസീലും റഷ്യയും ചൈനയും ദക്ഷിണാഫ്രിക്കയും നിലകൊണ്ടു.

മുൻവർഷങ്ങളിൽ സാമ്പത്തിക മേഖലയിലെ പരസ്പരസഹകരണം ബലപ്പെടുത്തുന്നതിന് ഊന്നൽ നൽകിയിരുന്ന ‘ബ്രിക്സ്’ ഭീകരതയ്ക്കെതിരെ പ്രഖ്യാപനത്തിലെത്തിയത് കാലത്തിനുയോജിച്ച മാറ്റമാണ്.
കൃഷി, റെയിൽവേ മേഖലകളിലെ ഗവേഷണം, ബ്രിക്സ് ബാങ്കിന്റെ വിപുലീകരണം, സാമ്പത്തിക ഗവേഷണത്തിനും വിശകലനത്തിനുമുള്ള സംവിധാനം തുടങ്ങിയ മേഖലകളിൽ യോജിച്ചു മുന്നോട്ടുപോകാനും ബ്രിക്സ് ബാങ്കും അംഗരാജ്യങ്ങളിലെ കേന്ദ്രബാങ്കുകളും തമ്മിൽ സഹകരിക്കാനും ഉച്ചകോടി ധാരണയായിട്ടുണ്ട്.കാർബൺരഹിത ഊർജത്തിലേക്കുള്ള യാത്രയിൽ ആണവോർജം ഇന്ത്യക്ക് ആവശ്യമാണെന്ന വസ്തുത അവ അംഗീകരിച്ചു.

ഇറാഖും സിറിയയും ലിബിയയും കടന്ന് മറ്റുരാജ്യങ്ങളിലേക്കും പടരുന്ന ഇസ്‌ലാമിക് സ്റ്റേറ്റിനെ പിടിച്ചുകെട്ടേണ്ടതിന്റെയും ഐക്യരാഷ്ട്രസഭ ഭീകരസംഘടനയായി അംഗീകരിച്ച ജബാത്ത് അൽ നുസ്രപോലെയുള്ളവയെ എതിർത്തു തോല്പിക്കേണ്ടതിന്റെയും ആവശ്യകതയാണ് ഈ പ്രഖ്യാപനം ഊന്നി പറഞ്ഞത്. ഭീകരതയെ ഇപ്പോഴും വ്യക്തമായി നിർവചിച്ചിട്ടില്ലാത്ത ഐക്യരാഷ്ട്ര പൊതുസഭയെക്കൊണ്ട് ഭീകരതയ്ക്കെതിരായ സമഗ്ര ഉടമ്പടി അംഗീകരിപ്പിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ബ്രിക്സിന് മുമ്പിലുണ്ട്.

Wednesday, 28 September 2016

സിറിയന്‍ പ്രതിസന്ധി.



സിറിയയില്‍ അമേരിക്കയുടെയും റഷ്യയുടെയും മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടു. താല്‍ക്കാലികമായെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷമായി സിറിയയില്‍ തുടരുന്ന ദയാരഹിതമായ രക്തച്ചൊരിച്ചിലുകളും അഭയാര്‍ഥിപ്രവാഹവും തുടരുക തന്നെ ചെയ്യും.

 സെപ്റ്റംബര്‍ 17ന് അമേരിക്കയുടെ വ്യോമസേന ഐ.എസ് കേന്ദ്രങ്ങള്‍ ആക്രമിക്കുകയെന്ന പേരില്‍ ബോംബിട്ടത് ബശ്ശാറിന്‍െറ സൈനികര്‍ക്കുനേരെ ആയിരുന്നെന്നും വെടിനിര്‍ത്തല്‍ കരാറില്‍നിന്ന്് പിന്മാറുകയാണെന്നും പ്രഖ്യാപിച്ചുകൊണ്ട് അലപ്പോയിലേക്ക് അവശ്യവസ്തുക്കളുമായി പോകുകയായിരുന്ന സന്നദ്ധ സംഘങ്ങളുടെ വാഹനങ്ങളെ ആക്രമിച്ചുകൊണ്ട്  സിറിയന്‍ സേന പുതിയ യുദ്ധത്തിന് തുടക്കം കുറിച്ചിരിക്കുന്നു. സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിന്‍െറ സേന റഷ്യന്‍ സൈന്യത്തിന്‍െറ പിന്തുണയോടെ  കിഴക്കന്‍ അലപ്പോയിലെ ആക്രമണം ശക്തമാക്കി.

വെടിനിര്‍ത്തലിന്‍െറ പരാജയം തെളിയിക്കുന്നത് സിറിയയിലെ പൗരസമൂഹത്തെ സംരക്ഷിക്കാനോ അവര്‍ക്ക് സുരക്ഷ നല്‍കാനോ ആര്‍ക്കും സാധ്യമല്ളെന്നുതന്നെയാണ്. ബശ്ശാര്‍ അല്‍ അസദിനെ യുദ്ധക്കുറ്റവാളിയായി  പ്രഖ്യാപിക്കാന്‍ യു.എന്‍ അടിയന്തര രക്ഷാസമിതിക്ക് സാധിക്കുമോ എന്ന ചോദ്യത്തില്‍ അടങ്ങിയിരിക്കുന്നു സിറിയന്‍ പ്രതിസന്ധിയുടെ  പരിഹാരത്തിന്‍െറയും ഉത്തരം