Showing posts with label kottayam medical college. Show all posts
Showing posts with label kottayam medical college. Show all posts

Saturday, 12 December 2015

റിമാന്റ് പ്രതി ജയിലിൽ വെച്ച് മരിച്ചു. പോലീസ് മർദ്ദനമെന്നു ബന്ധുക്കൾ


കോട്ടയം: റിമാന്റ് പ്രതി ജയിലിൽ വെച്ച് മരിച്ചു. അബ്കാരി കേസിൽ റിമാന്റിലായിരുന്ന കണ്ണഴ സ്വദേശി സിബിയെന്നു വിളിക്കുന്ന തോമസ്‌ ആണ് പൊങ്കുന്നം ജയിലിൽ വെച്ച് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ സെല്ലിൽ അവശനിലയിൽ കണ്ട സിബിയെ പോലീസ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കടുത്ത മദ്യപാന ശീലമുള്ള ആളാണ്‌ സിബിയെന്നും ഇയാൾ മദ്യം കിട്ടാത്തതിന്റെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്നുമാണ് ജയിൽ അധികൃതരുടെ വിശദീകരണം. എന്നാൽ പോലീസ് മർദ്ദനത്തെ തുടർന്നാണ്‌ മരണമുണ്ടായതെന്നു ബന്ധുക്കൾ ആരോപിക്കുന്നു. പോസ്റ്റ്‌ മൊർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Tuesday, 8 December 2015

ഹൃദയ ശസ്ത്രസ്ക്രിയ നടത്താന്‍ ആളില്ല

MS കോഴ്സിനു ശേഷം നടത്തുന്ന 3 വര്‍ഷത്തെ MCH തൊറാസിക് ശാസ്ത്രസ്ക്രിയ പഠിക്കാന്‍ ആളില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ 1 സീറ്റും, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 2 സീറ്റും, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 4 സീറ്റും ആണ് കഴിഞ്ഞ വര്‍ഷത്തെ പോലെ ഒഴിഞ്ഞു കിടക്കുന്നത്. ഇത് അമിത ചെലവ് ഇത്തരം ശാസ്ത്രസ്ക്രിയകള്‍ക്ക് കാരണമാകുന്നു. പഠനത്തിനു ശേഷം സ്വകാര്യ പ്രാക്ടീസിന് അവസരമില്ലാത്തതാണ് വിദ്യാഭ്യാസ കമ്പോളത്തില്‍ തൊറാസിക് ശാസ്ത്രസ്ക്രിയയ്ക്ക് ആവശ്യക്കാര്‍ കുറയുന്നതിന് കാരണം.

MBBS ഇന് 50 ലക്ഷവും, PG യ്ക്ക് 1-1.5 കോടിയും കോഴ കൊടുത്ത്പ്രവേശനം നേടി ഡോക്ടര്‍മാര്‍ ആകുന്നവര്‍ക്ക് സമൂഹത്തോട് പ്രതിബദ്ധത പ്രതീക്ഷിക്കേണ്ടതില്ല. കഴിഞ്ഞ വര്ഷം 500 ഹൃദയം തുറന്ന ശസ്ത്രസ്ക്രിയയും, 250 മറ്റു ശസ്ത്രസ്ക്രിയകളും നടക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ഏഷ്യയിലെ ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്ന ആസ്പത്രിയുമാണ്. എന്നാല്‍ നവജാത ശിശുക്കളുടെ ഹൃദയ ശാസ്ത്രസ്കൃയയ്ക്ക് മലബാര്‍ ജനതയ്ക്ക് സ്വകാര്യ ആസ്പത്രികളെയോ, തിരുവനന്തപുരം ശ്രീചിത്തിര ആസ്പത്രിയെയോ മറ്റു ആസ്പത്രികളെയോ സമീപിക്കേണ്ട അവസ്ഥയാണ്.

തൊറാസിക് ശാസ്ത്രസ്ക്രിയ വിഭാഗത്തിലേക്ക് നിലവിലെ PSC ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തുക,കാര്‍ഡിയാക് അനസ്തേഷ്യയ്ക്ക് DM കോഴ്സ് തുടങ്ങുക, നഴ്സിംഗ് സര്‍ട്ടിഫിക്കറ്റിനു MCI സര്‍ട്ടിഫിക്കെഷന്‍ ഉറപ്പുവരുത്തുക എന്നിവ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളാണ്.