Showing posts with label aap. Show all posts
Showing posts with label aap. Show all posts

Saturday, 2 January 2016

ആം ആദ്‌മിയില്‍ ഭിന്നത; സാറ ജോസഫ് രാജിവെച്ചു

Sara Joseph


തൃശൂര്‍: എഴുത്തുകാരിയും സാംസ്ക്കാരിക പ്രവര്‍ത്തകയുമായ സാറ ജോസഫ് ആംആദ്‌മി പാര്‍ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണം. എന്നാല്‍ പാര്‍ടി അംഗത്വം ഉപേക്ഷിച്ചിട്ടില്ല. ജനകീയ അടിത്തറ വിപുലപ്പെടുത്താന്‍ പാര്‍ടിക്ക് സാധിക്കുന്നില്ലെന്ന് കാണിച്ചാണ് രാജിയെന്ന് പറയുന്നു.

അതേസമയം സൌത്തിന്ത്യന്‍ സോണിന്റെ ചുമതലയുള്ള സോമനാഥ് ഭാരതി എംഎല്‍എയുടെ കേരള സന്ദര്‍ശനമാണ് വിവാദങ്ങള്‍ക്കിടയാക്കിയെതെന്ന് പറയുന്നു.  സോമനാഥ് ഭാരതിയുടെ ആത്മീയ നേതാക്കളുമായുള്ള കൂടിക്കാഴ്ച നടത്തിയതിലുള്ള അതൃപ്തി സംസ്ഥാന ഘടകം കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ആയിരുന്നു സാറ ജോസഫ്.

Tuesday, 29 December 2015

ആം ആ‌ദ്മി നേതാവിന്റെ മൃതദേഹം ചതുപ്പില്‍



ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ടി നേതാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തി. ഡല്‍ഹിക്കടുത്തുള്ള ബീഗംപുരിലാണ് സംഭവം. ധീരേന്ദ്ര ഈശ്വര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നന്‍ഗ്ളോയിലെ വീട്ടില്‍നിന്ന് കഴിഞ്ഞ ദിവസം ഇറങ്ങിയ ധീരേന്ദ്ര തിരിച്ചെത്തിയില്ല.

ആം ആദ്മി പാര്‍ടിയുടെ ജില്ലാ ഘടകത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ധീരേന്ദ്ര യോഗ പരിപാടികളും നടത്തിയിരുന്നു. കൊലപ്പെടുത്തി വീടിനുസമീപത്തെ ചെളിയില്‍ കൊണ്ടിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ട്. മുഖത്ത് നിരവധി തവണ അടിയേറ്റിട്ടുണ്ട്. പൊലീസ് കേസെടുത്ത് പ്രാഥമികാന്വേഷണം തുടങ്ങി. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇവരാണ് ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിച്ചത്. പൊലീസ് കുറച്ചുപേരെ ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

Thursday, 10 December 2015

സർക്കാർ നടത്തുന്ന അഴിമതി വിരുദ്ധ പ്രവർത്തങ്ങൾക്ക് പിന്തുണ നൽകാനും അഴിമതി വിരുദ്ധ ബ്രാഞ്ചിലുള്ള നിയന്ത്രണം വിടാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് അരവിന്ദ് കേജ്‌രി‌വാൾ



ഡൽഹിൽ ആം ആദ്‌മി സർക്കാർ നടത്തുന്ന അഴിമതി വിരുദ്ധ പ്രവർത്തങ്ങൾക്ക് പിന്തുണ നൽകാനും അഴിമതി വിരുദ്ധ ബ്രാഞ്ചിലുള്ള നിയന്ത്രണം വിടാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രി‌വാൾ ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോടുമാണ് കേജ്‌രിവാൾ ഇക്കാര്യം ആവശ്യപ്പെട്ടത്. അതേ സമയം ആന്റി കറപ്‌ഷൻ ബ്രാഞ്ചിന്രെ നിസഹകരണം ഡൽഹി സർക്കാരിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തെ ഒരു തരത്തിലും ബാധിയ്ക്കില്ലെന്നും കേജ്‌രിവാൾ പറഞ്ഞു. ഇതിനിടെ അഴിമതിയോ ക്രമക്കേടോ കണ്ടെത്തിയാൽ കർശനമായ നടപടിയുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെ ഉദ്യോഗസ്ഥർക്കും സഹമന്ത്രിമാർക്കും മുന്നറിയിപ്പ് നൽകി. ഡൽഹി സർക്കാരിൽ അഴിമതിക്കാർക്ക് ഒരു സ്ഥാനവും ഉണ്ടാവില്ലെന്നും ഉദ്യോഗസ്ഥനെന്നോ എം.എൽ.എയെന്നോ മന്ത്രിയെന്നോ അതിന് ഭേദമുണ്ടാകില്ലെന്നും സിസോദിയ വ്യക്തമാക്കി. സിസോദിയ പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രതാപ് സിംഗിനെ 2 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്‌തതിനെ തുടർന്നാണിത്.