Tuesday, 29 December 2015
ആം ആദ്മി നേതാവിന്റെ മൃതദേഹം ചതുപ്പില്‍
ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ടി നേതാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തി. ഡല്‍ഹിക്കടുത്തുള്ള ബീഗംപുരിലാണ് സംഭവം. ധീരേന്ദ്ര ഈശ്വര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നന്‍ഗ്ളോയിലെ വീട്ടില്‍നിന്ന് കഴിഞ്ഞ ദിവസം ഇറങ്ങിയ ധീരേന്ദ്ര തിരിച്ചെത്തിയില്ല.
ആം ആദ്മി പാര്‍ടിയുടെ ജില്ലാ ഘടകത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ധീരേന്ദ്ര യോഗ പരിപാടികളും നടത്തിയിരുന്നു. കൊലപ്പെടുത്തി വീടിനുസമീപത്തെ ചെളിയില്‍ കൊണ്ടിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ട്. മുഖത്ത് നിരവധി തവണ അടിയേറ്റിട്ടുണ്ട്. പൊലീസ് കേസെടുത്ത് പ്രാഥമികാന്വേഷണം തുടങ്ങി. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇവരാണ് ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിച്ചത്. പൊലീസ് കുറച്ചുപേരെ ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
Thursday, 24 December 2015
അഴിമതിയാരോപണ വിധേയനായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍. എല്‍ കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും

Wednesday, 23 December 2015
ഡല്‍ഹി കോടതിയില്‍ വെടിവെയ്പ്പ്; പൊലീസുകാരന്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി : ഡല്‍ഹി കര്‍ക്കര്‍ദുമ കോടതിയിലുണ്ടായ വെടിവെയ്പ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. വെടിവെയ്പ്പ് നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. വെടിവെയ്പ്പ് നടത്തിയതിനുപിന്നില്‍ ആരാണെന്ന വ്യക്തമായിട്ടില്ല. കര്‍ക്കര്‍ദുമ കോടതി സമുച്ചയത്തിനുള്ളിലാണ് വെടിവയ്പ്പുണ്ടായത്. പത്തുതവണ വെടി ഉതിര്‍ത്ത ശബ്ദം കേട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Tuesday, 22 December 2015
ഡല്‍ഹിയില്‍ ബിഎസ്എഫിന്റെ വിമാനം തകര്‍ന്ന് 10 മരണം
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ബിഎസ്എഫിന്റെ ചെറുവിമാനം തകര്‍ന്ന് വീണ് പത്ത് പേര്‍ മരിച്ചു. ഡല്‍ഹിയിലെ ദ്വാരകയില്‍ ടേക്ക് ഓഫിനിടെ ഭിത്തിയിലിടിച്ച വിമാനം തകരുകയായിരുന്നു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച മറഞ്ഞതിനാല്‍ പറന്നുയരുന്നതിനിടെ കെട്ടിടത്തിലും മതിലിലുമായി ഇടിച്ച് തീപിടിക്കുകയായിരുന്നു.
വിമാനത്തില്‍ 3 ഡെപ്യൂട്ടി കമാന്‍ഡന്‍മാരും ഏഴ് ടെക്നിക്കല്‍ സ്റ്റാഫും അടക്കം പത്ത് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചതായാണ് വിവരം. സെക്ടര്‍ എട്ട് ദ്വാരകയിലെ ബഗ്ഡോള ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ വ്യോമയാമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച രാവിലെ 9.50 ഓടെയായിരുന്നു അപകടം. ബിഎസ്എഫിന്റെ സൂപ്പര്‍കിങ് എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍ പെട്ടത്. മുംബൈയില്‍ നിന്ന് റാഞ്ചിയിലേക്ക് പോകുംവഴിയാണ് അപകടം.
Wednesday, 16 December 2015
സിബിഐ യെ രാഷ്ട്രീയ ആയുധമാക്കി മാറ്റി -എം വി ജയരാജൻ
രാഷ്ട്രീയ വിരോധംതീർക്കാ
നുളള ആയുധമായി വീണ്ടുംCBI മാറിയെന്നും എംവി ജയരാജൻ പ്രതികരിച്ചു. CBI കൂട്ടിലടച്ച തത്തയോ പട്ടിയോ?എന്ന രസകരമായ ചോദ്യത്തിന് പട്ടിയാണ് തത്ത
യേക്കാൾ യജമാനക്കൂറ്
കാട്ടാറെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.ഇത് രാഷ്ട്രീയ യജമാനനോടുളള CBI കൂറ്
മാത്രമല്ല.ഫെഡറലിസത്തി
ന്മേലുളള കടന്നാക്രമണം
കൂടിയാണ്.കേരളാ മുഖ്യമന്ത്രിയെ പ്രതിമാ
അനാഛാദനചടങ്ങിൽ
നിന്ന് ഒഴിവാക്കിയ RSS
അജണ്ടയുംഫെഡറൽ തത്വ
ങ്ങളോട് മോദി സർക്കാരിന് പരമപുഛമാ
ണെന്ന് തെളിയിക്കുന്നു.
മതേതരത്വവുഫെഡറലിസവുംനന്മുടെ ഭരണഘടനയു
ടെ ആണിക്കല്ലാണ്.ഒരു ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തെ ആരും തടയുന്നില്ല.മുഖ്യമന്ത്രിയുടെ ഓഫീസ് എന്തിന് പൂട്ടി
മുദ്രവെച്ചു.മുഖ്യമന്ത്രിയുടെ ഫയലുകൾ പരിശോധി
ച്ചതെന്തിന്.മഹാരാഷ്ട്ര,മധ്യ
പ്രദേശ്,രാജസ്ഥാൻ എന്നീ
സംസ്ഥാനങ്ങളിൽ കോടികളുടെ അഴിമതി നട
ന്നപ്പോൾ മുഖ്യമന്ത്രി മാരുടെ ഓഫീസിനടുത്ത് പോലുംഅന്വഷണ ഉദ്യോഗസ്ഥർ പോയിട്ടില്ല.
മധ്യപ്രദേശ് മുഖ്യന് പങ്കു ളള വ്യാപംഅഴിമതികേസി
ലോ രാജസ്ഥാനിലെ മുഖ്യ
മന്ത്രി ക്രിക്കറ്റ് അഴിമതി
ക്കാരൻ ലളിത് മോദിയെ
വിദേശത്ത് ഒളിവിൽ കഴി
യാൻ സൗകര്യംഒരുക്കിയ
കേസിലോ മുഖ്യമന്ത്രിമാരു
ടെ ഓഫീസുകൾ റെയിഡ്
നടത്തിയിട്ടില്ലതാനും.ഡൽ
ഹി മുഖ്യമന്ത്രി BJP യുടെ
രാഷ്ട്രീയക്കാരനല്ല എന്നത്
കൂടി റെയിഡിന് കാരണ
മാണ്.കെജ് രിവാളിൻറ
ഓഫീസിൽ അരുൺജറ്റ്ലി
ക്കെതിരായ ക്രിക്കറ്റ് അഴി
മതി ആരോപണ ഫയലുണ്ടെന്ന വിവരവും
പുറത്ത് വന്നിട്ടുണ്ട്.എന്താ
യാലുംഡൽഹി മുഖ്യമന്ത്രി
യുടെ ഓഫീസ് റെയിഡ്
നടത്തിയ CBI നടപടി സദുദ്ദേശപരമല്ല.രാഷ്ട്രീയ
പകപ്പോക്കലുംഫെഡറലി
സത്തിനെതിരായ കയ്യേറ്റവുമാണ്.അപലപനീയവുംപ്രതിഷേധാർഹവുമാണെന്ന് എം വി ജയരാജൻ പറഞു.
Monday, 14 December 2015
പെട്രോളിയം ഉൽപ്പന്നങ്ങൾക്കും മേലുളള നികുതി വർദ്ധനവിലൂടെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതിക്കൊളളയാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്.

Thursday, 10 December 2015
സർക്കാർ നടത്തുന്ന അഴിമതി വിരുദ്ധ പ്രവർത്തങ്ങൾക്ക് പിന്തുണ നൽകാനും അഴിമതി വിരുദ്ധ ബ്രാഞ്ചിലുള്ള നിയന്ത്രണം വിടാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് അരവിന്ദ് കേജ്‌രിവാൾ



