Showing posts with label Delhi. Show all posts
Showing posts with label Delhi. Show all posts

Tuesday, 29 December 2015

ആം ആ‌ദ്മി നേതാവിന്റെ മൃതദേഹം ചതുപ്പില്‍



ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ടി നേതാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തി. ഡല്‍ഹിക്കടുത്തുള്ള ബീഗംപുരിലാണ് സംഭവം. ധീരേന്ദ്ര ഈശ്വര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നന്‍ഗ്ളോയിലെ വീട്ടില്‍നിന്ന് കഴിഞ്ഞ ദിവസം ഇറങ്ങിയ ധീരേന്ദ്ര തിരിച്ചെത്തിയില്ല.

ആം ആദ്മി പാര്‍ടിയുടെ ജില്ലാ ഘടകത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ധീരേന്ദ്ര യോഗ പരിപാടികളും നടത്തിയിരുന്നു. കൊലപ്പെടുത്തി വീടിനുസമീപത്തെ ചെളിയില്‍ കൊണ്ടിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ട്. മുഖത്ത് നിരവധി തവണ അടിയേറ്റിട്ടുണ്ട്. പൊലീസ് കേസെടുത്ത് പ്രാഥമികാന്വേഷണം തുടങ്ങി. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇവരാണ് ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിച്ചത്. പൊലീസ് കുറച്ചുപേരെ ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

Thursday, 24 December 2015

അഴിമതിയാരോപണ വിധേയനായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍. എല്‍ കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും


ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍. എല്‍ കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ നവീകരണത്തില്‍ ജെയ്റ്റ്‌ലിക്കെതിരേ രംഗത്തെത്തിയത്. അഴിമതിയാരോപണം പ്രത്യേക സമിതി അന്വേഷിക്കണമെന്നു മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. ഇന്നു രാവിലെയാണ് ബിജെപിയിലെ തലമുതിര്‍ന്ന നേതാക്കള്‍ എല്‍ കെ അദ്വാനിയുടെയും എം എം ജോഷിയുടെയും നേതൃത്വത്തില്‍ ദില്ലിയില്‍ യോഗം ചേര്‍ന്നത്. ജെയ്റ്റ്‌ലിക്കെതിരായ ആരോപണം ഉന്നയിച്ച കീര്‍ത്തി ആസാദിന് പിന്തുണ നല്‍കുന്ന വിധമായിരുന്നു യോഗത്തിലെ ചര്‍ച്ചകളെന്നാണ് അറിയുന്നത്. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരായി ആരോപണം ഉന്നയിച്ചപ്പോള്‍ ജെയ്റ്റ്‌ലിയെ പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടു കീര്‍ത്തി ആസാദിനെ മാത്രം സസ്‌പെന്‍ഡ് ചെയ്ത നടപടിയെ നേതാക്കള്‍ വിമര്‍ശിച്ചു.

Wednesday, 23 December 2015

ഡല്‍ഹി കോടതിയില്‍ വെടിവെയ്പ്പ്; പൊലീസുകാരന്‍ കൊല്ലപ്പെട്ടു

Delhi Firing


ന്യൂഡല്‍ഹി : ഡല്‍ഹി കര്‍ക്കര്‍ദുമ കോടതിയിലുണ്ടായ വെടിവെയ്പ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. വെടിവെയ്പ്പ് നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. വെടിവെയ്പ്പ് നടത്തിയതിനുപിന്നില്‍ ആരാണെന്ന വ്യക്തമായിട്ടില്ല. കര്‍ക്കര്‍ദുമ കോടതി സമുച്ചയത്തിനുള്ളിലാണ് വെടിവയ്പ്പുണ്ടായത്. പത്തുതവണ വെടി ഉതിര്‍ത്ത ശബ്ദം കേട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Tuesday, 22 December 2015

ഡല്‍ഹിയില്‍ ബിഎസ്എഫിന്റെ വിമാനം തകര്‍ന്ന് 10 മരണം

Plane crash


ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ബിഎസ്എഫിന്റെ ചെറുവിമാനം തകര്‍ന്ന് വീണ് പത്ത് പേര്‍ മരിച്ചു. ഡല്‍ഹിയിലെ ദ്വാരകയില്‍ ടേക്ക് ഓഫിനിടെ ഭിത്തിയിലിടിച്ച വിമാനം തകരുകയായിരുന്നു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച മറഞ്ഞതിനാല്‍ പറന്നുയരുന്നതിനിടെ കെട്ടിടത്തിലും മതിലിലുമായി ഇടിച്ച് തീപിടിക്കുകയായിരുന്നു.

വിമാനത്തില്‍ 3 ഡെപ്യൂട്ടി കമാന്‍ഡന്‍മാരും ഏഴ് ടെക്നിക്കല്‍ സ്റ്റാഫും അടക്കം പത്ത് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചതായാണ് വിവരം. സെക്ടര്‍ എട്ട് ദ്വാരകയിലെ ബഗ്ഡോള ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ വ്യോമയാമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച രാവിലെ 9.50 ഓടെയായിരുന്നു അപകടം. ബിഎസ്എഫിന്റെ സൂപ്പര്‍കിങ് എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍ പെട്ടത്. മുംബൈയില്‍ നിന്ന് റാഞ്ചിയിലേക്ക് പോകുംവഴിയാണ് അപകടം.

Wednesday, 16 December 2015

സിബിഐ യെ രാഷ്ട്രീയ ആയുധമാക്കി മാറ്റി -എം വി ജയരാജൻ

രാഷ്ട്രീയ വിരോധംതീർക്കാ
നുളള ആയുധമായി വീണ്ടുംCBI മാറിയെന്നും എംവി ജയരാജൻ പ്രതികരിച്ചു.  CBI കൂട്ടിലടച്ച തത്തയോ പട്ടിയോ?എന്ന രസകരമായ ചോദ്യത്തിന് പട്ടിയാണ് തത്ത
യേക്കാൾ യജമാനക്കൂറ്
കാട്ടാറെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.ഇത് രാഷ്ട്രീയ യജമാനനോടുളള CBI കൂറ്
മാത്രമല്ല.ഫെഡറലിസത്തി
ന്മേലുളള കടന്നാക്രമണം
കൂടിയാണ്.കേരളാ മുഖ്യമന്ത്രിയെ പ്രതിമാ
അനാഛാദനചടങ്ങിൽ
നിന്ന് ഒഴിവാക്കിയ RSS
അജണ്ടയുംഫെഡറൽ തത്വ
ങ്ങളോട് മോദി സർക്കാരിന് പരമപുഛമാ
ണെന്ന് തെളിയിക്കുന്നു.
മതേതരത്വവുഫെഡറലിസവുംനന്മുടെ ഭരണഘടനയു
ടെ ആണിക്കല്ലാണ്.ഒരു ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തെ ആരും തടയുന്നില്ല.മുഖ്യമന്ത്രിയുടെ ഓഫീസ് എന്തിന് പൂട്ടി
മുദ്രവെച്ചു.മുഖ്യമന്ത്രിയുടെ ഫയലുകൾ പരിശോധി
ച്ചതെന്തിന്.മഹാരാഷ്ട്ര,മധ്യ
പ്രദേശ്,രാജസ്ഥാൻ എന്നീ
സംസ്ഥാനങ്ങളിൽ കോടികളുടെ അഴിമതി നട
ന്നപ്പോൾ മുഖ്യമന്ത്രി മാരുടെ ഓഫീസിനടുത്ത് പോലുംഅന്വഷണ ഉദ്യോഗസ്ഥർ പോയിട്ടില്ല.
മധ്യപ്രദേശ് മുഖ്യന് പങ്കു ളള വ്യാപംഅഴിമതികേസി
ലോ രാജസ്ഥാനിലെ മുഖ്യ
മന്ത്രി ക്രിക്കറ്റ് അഴിമതി
ക്കാരൻ ലളിത് മോദിയെ
വിദേശത്ത് ഒളിവിൽ കഴി
യാൻ സൗകര്യംഒരുക്കിയ
കേസിലോ മുഖ്യമന്ത്രിമാരു
ടെ ഓഫീസുകൾ റെയിഡ്
നടത്തിയിട്ടില്ലതാനും.ഡൽ
ഹി മുഖ്യമന്ത്രി BJP യുടെ
രാഷ്ട്രീയക്കാരനല്ല എന്നത്
കൂടി റെയിഡിന് കാരണ
മാണ്.കെജ് രിവാളിൻറ
ഓഫീസിൽ അരുൺജറ്റ്ലി
ക്കെതിരായ ക്രിക്കറ്റ് അഴി
മതി ആരോപണ ഫയലുണ്ടെന്ന വിവരവും
പുറത്ത് വന്നിട്ടുണ്ട്.എന്താ
യാലുംഡൽഹി മുഖ്യമന്ത്രി
യുടെ ഓഫീസ് റെയിഡ്
നടത്തിയ CBI നടപടി സദുദ്ദേശപരമല്ല.രാഷ്ട്രീയ
പകപ്പോക്കലുംഫെഡറലി
സത്തിനെതിരായ കയ്യേറ്റവുമാണ്.അപലപനീയവുംപ്രതിഷേധാർഹവുമാണെന്ന് എം വി ജയരാജൻ പറഞു.

Monday, 14 December 2015

പെട്രോളിയം ഉൽപ്പന്നങ്ങൾക്കും മേലുളള നികുതി വർദ്ധനവിലൂടെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതിക്കൊളളയാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്.


കേന്ദ്രസർക്കാരിൻറെ ഏറ്റവും വലിയ വരുമാനമാർഗം പെട്രോളിനും പെട്രോളിയം ഉൽപ്പന്നങ്ങൾക്കും മേലുളള എക്സൈസ്, കസ്റ്റംസ് നികുതിയാണ്. ഈയിനത്തിലുളള നികുതിവരുമാനം 2010-11ൽ 1.4 ലക്ഷം കോടി രൂപയായിരുന്നത് ഏതാണ്ട് രണ്ടര ലക്ഷം കോടി രൂപയായി നടപ്പുവർഷം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം പെട്രോളിൻറെ എക്സൈസ് തീരുവ അഞ്ചു തവണ വർദ്ധിപ്പിച്ചു. 2014 ഏപ്രിൽ മാസത്തിൽ ഒരു ലിറ്റർ പെട്രോളിന് 9.48 രൂപ എക്സൈസ് നികുതി കേന്ദ്രസർക്കാരിന് ലഭിച്ചിരുന്നു. ഇപ്പോൾ 19.06 രൂപ കിട്ടും. ഡീസലിൻറെ വർദ്ധന ഇതിനെക്കാൾ കൂടുതലാണ്. ലിറ്ററിന് 3.65 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ കിട്ടന്നത് 10.66 രൂപയാണ്. ബിജെപി സർക്കാർ ബജറ്റിൽ അടിച്ചേൽപ്പിച്ച അധികനികുതിയെക്കാൾ എത്രയോ കൂടുതലാണ് ബജറ്റിനു പുറത്ത് പെട്രോളിയം എക്സൈസ് തീരുവ വർദ്ധിപ്പിച്ച് കൈയടക്കിയിരിക്കുന്നത്. 2014ൽ ബിജെപി അധികാരത്തിൽ വരുമ്പോൾ 101 ഡോളർ ആയിരുന്നു ക്രൂഡ് ഓയിൽ വില. ഇന്നത് 36.62 ഡോളറായി താഴ്ന്നിരിക്കുന്നു. അന്തർദേശീയ പെട്രോളിയം മാർക്കറ്റിൽ വലിയ ഭൂകമ്പമാണ് നടക്കുന്നത്. ഒപ്പെക് തകർന്നു. ആഗോളമാന്ദ്യം മൂലം പെട്രോളിൻറെ ആവശ്യവും കുറഞ്ഞു. അമേരിക്കയാവട്ടെ, ധ്രുവമേഖലയിലെ ഷെയിൽ എണ്ണ അടങ്ങുന്ന പാറക്കെട്ടുകൾ പൊടിച്ച് വലിയതോതിൽ എണ്ണ ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സൌദി അറേബ്യയുടെ ഉൽപാദനത്തിനടുത്തു വരും അമേരിക്കയുടെ ഷെയിൽ ഓയിൽ ഉത്പാദനം. ഈ എണ്ണ മുഴുവൻ അമേരിക്ക മാർക്കറ്റിലിറക്കിക്കൊണ്ടിരിക്കുകയാണ്. റഷ്യ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളെ പാഠം പഠിപ്പിക്കുന്നതിനുളള രാഷ്ട്രീയ ഉന്നവും അമേരിക്കയ്ക്കുണ്ട്. രൂപയുടെ വിനിമയ നിരക്കു കൂടി കണക്കിലെടുത്താൽ ഒരു ലിറ്റർ ക്രൂഡ് ഓയിലിൻറെ വില 39.38 രൂപയിൽ നിന്ന് 14.5 രൂപയായി താണിരിക്കുന്നു. ഇതിന് അനുസരിച്ച് ഇന്ത്യയിലെ പെട്രോളിയം ഉത്പന്നങ്ങളുടെ ആഭ്യന്തരവില കുറയേണ്ടതാണ്. എന്നാൽ നികുതി കൂട്ടി വിലയിടവിൻറെ നേട്ടം മുഴുവൻ നികുതിയായി തട്ടിയെടുക്കുകയാണ് കേന്ദ്രസർക്കാർ. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതിക്കൊളളയാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്.

Thursday, 10 December 2015

സർക്കാർ നടത്തുന്ന അഴിമതി വിരുദ്ധ പ്രവർത്തങ്ങൾക്ക് പിന്തുണ നൽകാനും അഴിമതി വിരുദ്ധ ബ്രാഞ്ചിലുള്ള നിയന്ത്രണം വിടാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് അരവിന്ദ് കേജ്‌രി‌വാൾ



ഡൽഹിൽ ആം ആദ്‌മി സർക്കാർ നടത്തുന്ന അഴിമതി വിരുദ്ധ പ്രവർത്തങ്ങൾക്ക് പിന്തുണ നൽകാനും അഴിമതി വിരുദ്ധ ബ്രാഞ്ചിലുള്ള നിയന്ത്രണം വിടാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രി‌വാൾ ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോടുമാണ് കേജ്‌രിവാൾ ഇക്കാര്യം ആവശ്യപ്പെട്ടത്. അതേ സമയം ആന്റി കറപ്‌ഷൻ ബ്രാഞ്ചിന്രെ നിസഹകരണം ഡൽഹി സർക്കാരിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തെ ഒരു തരത്തിലും ബാധിയ്ക്കില്ലെന്നും കേജ്‌രിവാൾ പറഞ്ഞു. ഇതിനിടെ അഴിമതിയോ ക്രമക്കേടോ കണ്ടെത്തിയാൽ കർശനമായ നടപടിയുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെ ഉദ്യോഗസ്ഥർക്കും സഹമന്ത്രിമാർക്കും മുന്നറിയിപ്പ് നൽകി. ഡൽഹി സർക്കാരിൽ അഴിമതിക്കാർക്ക് ഒരു സ്ഥാനവും ഉണ്ടാവില്ലെന്നും ഉദ്യോഗസ്ഥനെന്നോ എം.എൽ.എയെന്നോ മന്ത്രിയെന്നോ അതിന് ഭേദമുണ്ടാകില്ലെന്നും സിസോദിയ വ്യക്തമാക്കി. സിസോദിയ പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രതാപ് സിംഗിനെ 2 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്‌തതിനെ തുടർന്നാണിത്.