Showing posts with label kodiyeri balakrishnan. Show all posts
Showing posts with label kodiyeri balakrishnan. Show all posts

Monday, 14 December 2015

വെള്ളാപ്പള്ളിയുടെ നടപടി മത നിരപേക്ഷതയോടുള്ള വെല്ലുവിളി : കോടിയേരി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്ഥലം എംഎല്‍എയായ എഎ അസീസും പങ്കെടുക്കേണ്ടതില്ലെന്നും അതേസമയം എന്‍ കെ പ്രേമചന്ദ്രന്‍ എംപിയേയും പി കെ ഗുരുദാസന്‍ എംഎല്‍എയേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തതിലൂടെ വെള്ളാപ്പള്ളിയുടെ പുതിയ രാഷ്ട്രീയ നിലപാടിനനുസൃതമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇത്തരം സമീപനങ്ങൾ കേരളത്തിന്റെ മതനിരപേക്ഷതയ്ക്കു തന്നെ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന നടപടിയാണ് എന്നും കോടിയേരി പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം:


ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വിലക്കേര്‍പ്പെടുത്തിയത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ്. എസ്എന്‍ ട്രസ്റ്റ് നടത്തുന്ന കോളേജില്‍ സ്ഥാപിക്കുന്ന പ്രതിമാ അനാച്ഛാദന ചടങ്ങ് ആര്‍എസ്എസ് ചടങ്ങാക്കി മാറ്റാന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി എടുത്ത തീരുമാനം ശ്രീനാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ പൂര്‍ണ്ണമായി തിരസ്കരിക്കുന്ന സമീപനമാണ്.

കേന്ദ്രഭരണം ഉപയോഗിച്ച് ചരിത്രത്തെ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന ബിജെപി ചരിത്രപുരുഷന്മാരെ തങ്ങളുടെ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗം കൂടിയാണ് ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങുമായി ബന്ധപ്പെട്ട് സ്വീകരിച്ചിരിക്കുന്ന സമീപനം.
നെഹ്റു മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ആര്‍എസ്എസ് ഏറ്റെടുത്തതുപോലെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച ആര്‍ ശങ്കറിനെ ആര്‍എസ്എസ് ഏറ്റെടുത്തിരിക്കുന്ന നടപടി.

ആര്‍ ശങ്കര്‍ ആര്‍എസ്എസ് പ്രതിനിധാനം ചെയ്ത മതമൌലികതയ്ക്കെതിരെ ശ്രീനാരായണീയ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്നു. അത്തരമൊരു നേതാവിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുമ്പോള്‍ പ്രോട്ടോകോള്‍ പ്രകാരവും പൊതു മര്യാദയനുസരിച്ചും പരിപാടിയില്‍ പങ്കെടുക്കാന്‍ ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി സ്വീകരിച്ച നടപടി വര്‍ഗീയ ധ്രൂവീകരണം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയുള്ളതാണ്.

കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ അപമാനകരമായ ഇത്തരമൊരു നിലപാട് സ്വീകരിച്ചിട്ടും അതിനെതിരെ കേരളത്തിന്റെ പ്രതിഷേധം പ്രകടിപ്പിക്കാതെ മൌനം പാലിക്കുന്ന മുഖ്യമന്ത്രി ആര്‍എസ്എസിനോടുള്ള വിധേയത്വം ഇപ്പോഴും തുടരുകയാണെന്ന് വ്യക്തമായിരിക്കുകയാണ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്ഥലം എംഎല്‍എയായ എഎ അസീസും പങ്കെടുക്കേണ്ടതില്ലെന്നും അതേസമയം എന്‍ കെ പ്രേമചന്ദ്രന്‍ എംപിയേയും പി കെ ഗുരുദാസന്‍ എംഎല്‍എയേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തതിലൂടെ വെള്ളാപ്പള്ളിയുടെ പുതിയ രാഷ്ട്രീയ നിലപാടിനനുസൃതമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്.
ഇത്തരം സമീപനങ്ങൾ കേരളത്തിന്റെ മതനിരപേക്ഷതയ്ക്കു തന്നെ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന നടപടിയാണ്.

Sunday, 13 December 2015

കേരളത്തില്‍ ക്ഷേത്രങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ RSS ശ്രമം: കോടിയേരി


ഉത്തരേന്ത്യയിലേതുപോലെ ക്ഷേത്രങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് കേരളത്തിലും ആര്‍എസ്എസ് നടത്തുന്നത് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യഥാര്‍ഥ വിശ്വാസികളെ അണിനിരത്തി ആര്‍എസ്എസിന്റെ ഗൂഢനീക്കത്തെ മതനിരപേക്ഷ കേരളം പ്രതിരോധിക്കും.

ആക്രമണോത്സുക വര്‍ഗീയതയാണ് ആര്‍എസ്എസിന്റേത്. ഇതിന്റെ ഭാഗമായി നിരവധി വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായി. കേരളത്തില്‍ രണ്ടുദിവസത്തെ ബൈഠക്കില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ നിര്‍ദേശവും ഇതനുസരിച്ചായിരുന്നു. യഥാര്‍ഥ ദൈവവിശ്വാസിക്ക് ക്ഷേത്രങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനോ വര്‍ഗീയവാദിയാകാനോ കഴിയില്ല. ശബരിമലയില്‍ വാവരെ ദര്‍ശിച്ചാണ് അയ്യപ്പനെ കാണാന്‍ വിശ്വാസി പോകുന്നത്. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കിയ നയം കേരളത്തില്‍ പ്രതിരോധിച്ചത് മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. കടലോരത്തും മലയോരത്തും ഒരുമിച്ചുകഴിയുന്ന വിവിധ മതവിഭാഗത്തില്‍ പെട്ടവരെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയാണ് സംഘപരിവാര്‍. ഇതിനെതിരെയും ജാഗ്രത വേണമെന്നും
കോടിയേരി പറഞ്ഞു.

Thursday, 10 December 2015

മൈക്രോഫിനാന്‍സിന് ബദല്‍ കുടുംബശ്രീകള്‍ : കോടിയേരി


മൈക്രോഫിനാന്‍സിന്റെ അമിതപലിശവാങ്ങിയുള്ള ചൂഷണത്തില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ കുടുംബശ്രീകള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കാന്‍ സഹകരണ സംഘങ്ങള്‍ തയ്യാറാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

നാലുശതമാനം പലിശയ്ക്ക് വാങ്ങുന്ന ബാങ്ക് വായ്പ മൈക്രോ ഫിനാന്‍സ് സംഘങ്ങള്‍ 18 ശതമാനം വരെപലിശയ്ക്ക് നല്‍കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. നാല് ശതമാനം പലിശയ്ക്ക് കുടുംബശ്രീകള്‍ക്ക് വായ്പ നല്‍കിയാല്‍ ഇത്തരം ചൂഷണത്തില്‍നിന്ന് അവയെ രക്ഷിക്കാനാവുമെന്നും കോടിയേരി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.