Showing posts with label Umman Chandi. Show all posts
Showing posts with label Umman Chandi. Show all posts

Wednesday, 23 December 2015

വെള്ളാപ്പള്ളിയുടെ ജാമ്യാപേക്ഷ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനോ?


മത വിദ്വേഷംഉണ്ടാക്കാന്‍  ശ്രമിക്കുന്ന  രീതിയിലുള്ള പ്രസംഗം നടത്തിയതിനെത്തുടര്‍ന്ന് വെള്ളാപ്പള്ളിക്ക്  എതിരെ  കേസെടുത്ത സംഭവത്തില്‍ വെള്ളാപ്പള്ളി  മുന്‍‌കൂര്‍ ജാമ്യംതേടി അപേക്ഷ നല്‍കിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിസന്ധിയില്‍ നിന്നാന്‍   രക്ഷിക്കാനാണ്  എന്ന  ആരോപണം പലയിടങ്ങളിലായി ഉയരുന്നു .നേരത്തെ സമത്വ മുന്നേറ്റ യാത്രയ്ക്കിടെ ആലുവയില്‍ വച്ചാണ് കേസെടുക്കാന്‍ കാരണമായ പ്രസംഗം നടത്തിയത് .അന്യ സംസ്ഥാന തൊഴിലാളികളെ അപകടത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മാന്‍ ഹോളില്‍ പെട്ട് മരണപ്പെട്ട നൌഷാദിന് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ചുകൊണ്ടാണ് വെള്ളാപ്പള്ളി മത വിദ്വേഷ പ്രസംഗം  നടത്തിയത് . ഇതിനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു . പോലീസെ ജാമ്യമില്ലാ  വകുപ്പ് പ്രകാരം കേസെടുക്കുകയും  ചെയ്തു .

സമത്വ മുന്നേറ്റ യാത്രക്കിടെ അറസ്റ്റ് ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത് നടന്നില്ല . തന്‍ ജാമ്യം എടുക്കാന്‍ കോടതിയില്‍ പോകില്ല എന്നും തന്നെ അറസ്റ്റ്ചെയ്തു ജയിലടക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും  പിന്നീടുള്ള യാത്രയ്ക്കിടെ വെള്ളാപ്പള്ളി  സര്‍ക്കാരിനെതിരെ  പറയുകയും ചെയ്തു . സമത്വ മുന്നേറ്റ യാത്രയുടെ അവസാനം ജയിലില്‍ വച്ചാകും സമാപന സമ്മേളനം എന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു . എന്നാല്‍ അതെല്ലാം തന്നെ  തെക്കന്‍ കേരളത്തില്‍ ജാഥയില്‍ ആളെ കൂട്ടാനുള്ള  വാക്കുകള്‍ മാത്രമായിരുന്നു .

ജാഥ കഴിഞ്ഞിട്ടും  വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ കോണ്‍ഗ്രസ്‌ നേതാക്കളും അണികളും അമര്‍ഷത്തിലായിരുന്നു. ഇതിനിടയില്‍ പ്രതിമാ അനാശ്ചാദന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രിയെ ഒഴിവക്കുക്ക കൂടി ചെയ്തപ്പോള്‍  കോണ്‍ഗ്രസ്‌ പാളയത്തില്‍ നിന്ന് തന്നെ അറസ്റ്റിനുള്ള  മുറവിളികള്‍ ഉയര്‍ന്നിരുന്നു . ഇപ്പോള്‍ ജാമ്യമെടുക്കാന്‍  ശ്രമിക്കില്ല എന്ന് പറഞ്ഞിരുന്ന വെള്ളാപ്പള്ളി  മുന്‍‌കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കുകയും അത് അനുവദിക്കുകയും ചെയ്തു.ജനുവരി 10 നു അന്വേഷണ ഉധ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകാന്‍ കോടതി ഉത്തരവുമിട്ടു . ഫലത്തില്‍  ഉമ്മന്‍ ചാണ്ടി വലിയൊരു പ്രതിസന്ധി അതിജീവിച്ചു . ജാമ്യം ലഭിക്കാന്‍ വെള്ളാപ്പള്ളി  ശ്രമിച്ചിരുന്നില്ലെങ്കില്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യത്തില്‍  എത്തിയേനെ .അത്രയേറെ സമ്മര്‍ദം യു ഡി എഫ് നേതാക്കളില്‍ നിന്നും അണികളില്‍ നിന്നും ഉണ്ടായിരുന്നു. അങ്ങനേ സംഭവിച്ചാല്‍ ഒരു സമുദായ നേതാവിനെ അറസ്റ്റ് ചെയ്തു ജയിലടച്ചു എന്നാ പരാതിയും പ്രതിഷേധവും  ഉമ്മന്‍ ചാണ്ടിക്കെതിരെ ഉണ്ടാകുമായിരുന്നു .ഇപ്പോള്‍ അതില്‍ നിന്നെല്ലാം ഉമ്മന്‍ ചാണ്ടിയെ രക്ഷിച്ചിരിക്കുകയാണ്വെള്ളാപ്പള്ളി .

നേരത്തെ മുഖ്യമന്ത്രിയെ അര ശങ്കര്‍ പ്രതിമ അനാശ്ചാദന ചടങ്ങില്‍ നിന്നും ഒഴിവാക്കിയതിനെത്തുടര്‍ന്നു  വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നപ്പോള്‍  വെള്ളപ്പള്ളിയ്ക്ക് അതില്‍ പങ്കില്ലെന്നും വളരെ വിഷമത്തോടെയാണ് വെള്ളാപ്പള്ളി  തന്നോട് പങ്കെടുക്കരുത് എന്ന് അപേക്ഷിച്ച തെന്നും  പറഞ്ഞുകൊണ്ട് ഉമ്മന്‍ചാണ്ടി വെള്ളാപ്പള്ളിയെ  ന്യായീകരിച്ചിരുന്നു . ഉമ്മന്‍ ചാണ്ടി മാന്യനും , ഭാഗ്യവും കഴിവും ഉള്ള ആളാണെനും തനിക്കു വിഷം ഉണ്ടാക്കുന്ന ഒരു കാര്യവും ചെയ്യില്ലെന്ന് തന്നോട് പറഞ്ഞുവെന്നും  വെള്ളാപ്പള്ളിയും  പത്രസമ്മേളനത്തില്‍  പറഞ്ഞിരുന്നു .

എന്നാല്‍  സര്‍ക്കാര്‍ അറസ്റ്റുചെയ്യുകയും  അതിന്റെ പേരില്‍ പ്രതിഷേധവും മറ്റും സംഘടിപ്പിച്ചു വന്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കുകയും ചെയ്യാമായിരുന്ന ഒരു സാഹചര്യത്തെ ഇത്രയുംനിസാരമായി കൈകാര്യം ചെയ്ത വെള്ളാപ്പള്ളിയുടെ നടപടികളില്‍ ബി ജെ പി നേതൃത്വത്തിന് കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട് . വെള്ളാപ്പള്ളിയുടെ അനുയായികളിലും അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ട് . ജാമ്യം എടുക്കാന്‍ തന്‍ പോകില്ല എന്ന് പ്രസംഗിച്ചു നടന്നിട്ട് ഇപ്പോള്‍ ജാമ്യം തേടിയത് നാണക്കേടായി എന്നാ അഭിപ്രായമാണ്  ഭൂരിപക്ഷത്തിനും .



മോഡിയുടെ വര്‍ഗീയതയെയും ഉമ്മന്‍ചാണ്ടിയുടെ അഴിമതിയെയും ഒരേ പോലെ പരാജയപ്പെടുത്താന്‍ കേരളീയര്‍ ഒറ്റക്കെട്ടായി രംഗത്തുവരണം : വി എസ്

VS


തിരുവനന്തപുരം : നരേന്ദ്രമോഡിയുടെ വര്‍ഗീയതയെയും ഉമ്മന്‍ചാണ്ടിയുടെ അഴിമതിയെയും പരാജയപ്പെടുത്താന്‍ കേരളീയര്‍ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മോഡിയുടെ കശാപ്പുരാഷ്ട്രീയത്തിന് കൂട്ടുനില്‍ക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ജല്‍പ്പനങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ല. അഴിമതിയും വിലക്കയറ്റവുംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ ഹൈക്കമാന്‍ഡിന് എഴുതിയ കത്തിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കാനാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ശ്രമിക്കുന്നതെന്നും വി എസ് പറഞ്ഞു. എല്‍ഡിഎഫ് നേതൃത്വത്തില്‍ ചാക്കയില്‍ നടന്ന രാഷ്ട്രീയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസിന്റെ നയങ്ങളാണ് മോഡി നടപ്പാക്കുന്നത്. ഇത്തരം നയങ്ങള്‍ക്കെതിരെ നിലപാട് എടുക്കുന്നവരെ വെടിവച്ചുകൊല്ലുന്നു. ധബോല്‍ക്കറിന്റെയും കല്‍ബുര്‍ഗിയുടെയും അവസ്ഥ നമ്മള്‍ മറക്കരുത്. ഈ ക്രൂരതയെ ചെറുത്തുതോല്‍പ്പിക്കാനാകണം. കുമ്മനം രാജശേഖരന്‍ അമിത് ഷായുടെ കേരളത്തിലെ നാവാകുകയാണ്. ക്ഷേത്രങ്ങള്‍ക്കടുത്ത് മറ്റു മതക്കാര്‍ക്ക് പ്രവേശനം നല്‍കരുതെന്ന് പറയുന്ന അദ്ദേഹം ശബരിമലയില്‍ പോകുന്ന ഭക്തര്‍ ആദ്യം മുസ്ളിമായ വാവര്‍ പള്ളിയിലാണ് എത്തുന്നതെന്ന് കുമ്മനം മറക്കരുത്. ഇനി അയ്യപ്പഭക്തര്‍ അവിടെ പോകരുതെന്ന് കുമ്മനം പറയുമോയെന്നും വി എസ് ചോദിച്ചു.

ഉമ്മന്‍ചാണ്ടി ഭരണത്തില്‍ അഴിമതി എല്ലാ പരിധിയും വിടുകയാണ്. സോളാര്‍, ബാര്‍ കോഴ എന്നിവ ഒടുവിലത്തെ ഉദാഹരണമാണ്. വന്‍കിട കച്ചവടക്കാരില്‍നിന്ന് വല്ല തുട്ടും കിട്ടുമോയെന്നു മാത്രമാണ് ഉമ്മന്‍ചാണ്ടിയുടെ നോട്ടം. ഇതില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണ് കത്തിന്റെ പേരിലുള്ള ഇപ്പോഴത്തെ തമ്മിലടിയെന്നും വി എസ് പറഞ്ഞു.

കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ കാനം രാജേന്ദ്രന്‍, മാത്യു ടി തോമസ്, ഉഴവൂര്‍ വിജയന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സുരേന്ദ്രന്‍പിള്ള, എം വിജയകുമാര്‍, വി ശിവന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. വി ഗംഗാധരന്‍നാടാര്‍ സ്വാഗതം പറഞ്ഞു.

Saturday, 19 December 2015

കത്ത് രമേശ്‌ ചെന്നിത്തലയുടേതുതന്നെയെന്ന് കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ് സ്ഥിരീകരിച്ചു.

Letter of Chennithala


തിരുവനന്തപുരം: നേതൃമാറ്റമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തയച്ചത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലതന്നെയെന്ന് ഹൈക്കമാന്‍ഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ചെന്നിത്തലയുടെ കത്ത് ലഭിച്ചെന്നും തദ്ദേശ തെരഞ്ഞെടുപ്പുഫലം വന്ന ദിവസം വൈകിട്ട് ചെന്നിത്തലയുടെ ഇ–മെയില്‍ വിലാസത്തില്‍നിന്നാണ് കത്ത് ലഭിച്ചതെന്നും ഹൈക്കമാന്‍ഡ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അഭിസംബോധനചെയ്തുള്ള കത്തിന്റെ പകര്‍പ്പ് സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനും അയച്ചുകൊടുത്തിരുന്നു. ഇതോടെ കത്തിനെച്ചൊല്ലി ഉടലെടുത്ത വിവാദം കോണ്‍ഗ്രസില്‍ ആളിക്കത്തി. കത്തുസംബന്ധിച്ച് അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യം ഉന്നയിച്ചതിനുപിന്നാലെയായിരുന്നു ഹൈക്കമാന്‍ഡിന്റെ സ്ഥിരീകരണം. കത്ത് ലഭിച്ചതായി ഹൈക്കമാന്‍ഡ് സ്ഥിരീകരിച്ചതോടെ ചെന്നിത്തല പ്രതിസന്ധിയിലായി. അതിനിടെ കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക്് ചെന്നിത്തല ഡല്‍ഹിയിലെത്തി. ശനിയാഴ്ച സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്കാണ് ശ്രമിക്കുന്നത്. എന്നാല്‍, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ സോണിയയുമായുള്ള കൂടിക്കാഴ്ച ഉറപ്പില്ല.

ചെന്നിത്തലയുടെ കത്ത് കെപിസിസി നിര്‍വാഹകസമിതി യോഗത്തെയും പിടിച്ചുലച്ചു. സംസ്ഥാനഭരണത്തിലും കോണ്‍ഗ്രസിലും പ്രശ്നങ്ങളുണ്ടെന്നും ഇത് പരിഹരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും ചെന്നിത്തല യോഗത്തില്‍ തുറന്നടിച്ചു. തൊലിപ്പുറമെയുള്ള ചികിത്സയല്ല, ശസ്ത്രക്രിയതന്നെ വേണമെന്ന വിവാദപ്രസ്താവന ചെന്നിത്തല ആവര്‍ത്തിച്ചു. എന്നാല്‍, മുഖ്യമന്ത്രിക്കും കെപിസിസി നേതൃത്വത്തിനുമെതിരായ കത്ത് മാധ്യമങ്ങളില്‍ വന്നതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും ഈ കത്ത് പിതൃത്വമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കത്ത് വ്യാജമായതിനാല്‍ ഉറവിടത്തെപ്പറ്റി പൊലീസ് അന്വേഷണം വ്യാഴാഴ്ചതന്നെ തുടങ്ങി. ഹൈക്കമാന്‍ഡിനെ ഒരുകാര്യം അറിയിക്കണമെങ്കില്‍ എങ്ങനെ അറിയിക്കണമെന്ന് തനിക്ക് നന്നായി അറിയാം. ഒമ്പതുവര്‍ഷം കെപിസിസി പ്രസിഡന്റായും 16 വര്‍ഷം എഐസിസിയിലും പ്രവര്‍ത്തിച്ച് പരിചയമുള്ള തന്നെ, കോണ്‍ഗ്രസ് പ്രസിഡന്റുമായി ആശയവിനിമയം നടത്തേണ്ടത് എങ്ങനെയെന്ന് ആരും പഠിപ്പിക്കേണ്ട. താന്‍ കെപിസിസി പ്രസിഡന്റായിരിക്കുമ്പോള്‍ പല തിക്താനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് സുധീരനെയും ഉമ്മന്‍ചാണ്ടിയെയും ഉദ്ദേശിച്ച് ചെന്നിത്തല പറഞ്ഞു. നേതൃമാറ്റത്തില്‍ കുറഞ്ഞ ഒന്നും പരിഹാരമാകില്ലെന്ന ആശയമാണ് ചെന്നിത്തല അവതരിപ്പിച്ചത്.

വി എം സുധീരന്‍ നയിക്കുന്ന ജാഥയുടെ ഒരുക്കങ്ങളെപ്പറ്റി ആലോചിക്കാന്‍ ചേര്‍ന്ന കെപിസിസി യോഗം ചെന്നിത്തലയുടെ കത്ത് സൃഷ്ടിച്ച പിരിമുറുക്കത്തിലായി. കത്ത് സ്ഥിരീകരിച്ച് ലാലി വിന്‍സന്റ്, പന്തളം സുധാകരന്‍, ആര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ ദൃശ്യമാധ്യമങ്ങളില്‍ സംസാരിച്ചതിനെ സുധീരന്‍ വിമര്‍ശിച്ചു.
നിര്‍വാഹകസമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുത്തെങ്കിലും കാര്യമായി സംസാരിച്ചില്ല. കത്ത് ചെന്നിത്തലതന്നെ നിഷേധിച്ചതിനാല്‍ ഒന്നും പറയാനില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കെപിസിസി യോഗത്തിനുശേഷം വൈകിട്ട് ചെന്നിത്തല ഡല്‍ഹിക്ക് പോയി. പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി ചികിത്സയ്ക്കായി ശനിയാഴ്ച രാത്രി അമേരിക്കയിലേക്ക് പോകുമ്പോള്‍ കൂടെ പോകാനാണ് ചെന്നിത്തല ഡല്‍ഹിയില്‍ എത്തിയത്. ഇതുകാരണം 22ന് കേരളനേതാക്കളുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചേക്കും.

Thursday, 17 December 2015

വെള്ളാപ്പള്ളിയുടെ വാർത്താസമ്മേളനം പിണറായിയുടെ പ്രസ്താവന ശരി വെക്കുന്നു


വെള്ളാപ്പള്ളി നടേശന്‍ ഇന്ന്നടത്തിയ പത്ര സമ്മേളനം പിണറായി വിജയന്‍റെ പ്രസ്താവന ശരിവയ്ക്കുന്നു. പ്രതിമാ വിവാദം ഉമ്മന്‍ ചാണ്ടിയുടെ തിരക്കഥയില്‍ തയ്യാറായ നാടകമാണ് എന്ന് പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു . അത് അക്ഷരാര്‍ഥത്തില്‍ ശരി വയ്ക്കുന്ന തരത്തിലാണ് വെള്ളാപ്പള്ളി ഇന്ന് പത്രസമ്മേളനം നടത്തിയതും  ,ഉമ്മന്‍ ചാണ്ടി ഇന്നലെ  പ്രതികരിച്ചതും .

ഉമ്മന്‍ ചാണ്ടിയെ ആദ്യം ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു  എന്നും പിന്നീട് "കൂട്ടായ ആലോചനയില്‍" ചടങ്ങില്‍ നിന്നും ഒഴിവാക്കുകയായിരുന്നു എന്നുമാണ് വെള്ളാപ്പള്ളി പത്ര സമ്മേളനത്തില്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ അനുകൂലമായാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചതെന്നും വളരെ വിനയത്തോടെ വെള്ളാപ്പള്ളിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന  ഒന്നും തന്‍ ചെയ്യില്ല എന്ന്‍ അറിയിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെ പി സി സി പ്രസിഡന്‍റ് കോണ്‍ഗ്രസ് രാഷ്ട്രീയം കലക്കിയിട്ടിരിക്കുക്കയാണ് അതിനാല്‍ മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്താല്‍ അണികളില്‍ നിന്നുതന്നെ പ്രതിഷേധം ഉയരും അത് ചടങ്ങിനെ ബാധിക്കും  എന്നതുകൊണ്ടാണ് പങ്കെടുപ്പിക്കേണ്ട എന്ന് തീരുമാനിച്ചത്  എന്ന ന്യായമാണ് വെള്ളാപ്പള്ളി ഉയര്‍ത്തുന്നത് .മുഖ്യമന്ത്രിയെ ഒഴിവാക്കിയ പ്രശ്നം വിവാദമാക്കിയത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ്. ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ആദ്യം ക്ഷണിച്ചത് താനല്ല. പ്രതിമ അനാച്ഛാദനം എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തിലല്ല നടന്നത്.  ട്രസ്റ്റാണ് സംഘടിപ്പിച്ചത്. പരിപാടിയുടെ കമ്മിറ്റി അംഗങ്ങളായിരുന്ന സുവര്‍ണകുമാറും പ്രൊഫ ശശികുമാറുമാണ് മുഖ്യമന്ത്രിയെ ആദ്യം ക്ഷണിച്ചത്. താന്‍ പിന്നീടാണ് ക്ഷണിച്ചത്. എന്നാല്‍ സാഹചര്യങ്ങള്‍ മാറിയതിനാല്‍ കൂടിയാലോചനകള്‍ക്ക് ശേഷം മുഖ്യമന്ത്രിയോട് ചടങ്ങില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു

ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ,തന്നെ ഒഴിവാക്കിയതിനു പിന്നില്‍ വെള്ളാപ്പള്ളിഅല്ലെന്നും അദ്ദേഹം വളരെ വിഷമത്തോടെയാണ് പങ്കെടുക്കേണ്ട എന്ന് അറിയിച്ചതെന്നും പറഞ്ഞിരുന്നു . മുഖ്യമന്ത്രിക്കനുകൂലമായി ഒരു സഹതാപം സൃഷ്ടിക്കാനുള്ള ബോധശ്രമമാണ് നടക്കുന്നതെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു . അതിനെ സാധൂകരിക്കുന്നതാണ്  വെള്ളാപ്പള്ളിയുടെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും വാക്കുകള്‍ .പരസ്പരം ന്യയീകരിച്ചുകൊണ്ടുള്ള വാക്കുകള്‍ സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍റെ വാക്കുകളെയും ശരിവയ്ക്കുന്നു .


കേരളത്തില്‍ യു ഡി എഫ് തോല്‍വിക്ക് ഉത്തരവാദി ഉമ്മന്‍‌ചാണ്ടി :രമേശ്‌ ചെന്നിത്തല





സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനുംയു ഡി എഫിനും ഏല്‍ക്കുന്ന പരാജയങ്ങള്‍ക്കു കാരണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്നു  രമേശ്‌ ചെന്നിത്തല . ഹൈക്കമാണ്ടിനു അയച്ച കത്തിലാണ്  ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത് . തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ  തോല്‍വിക്ക്  കാരണവും ഉമ്മന്‍ ചാണ്ടി തന്നെയെന്നും കുറ്റപ്പെടുത്തിയിരിക്കുന്നു.

സര്‍ക്കാരിന്റെ പ്രതിഛായ പാടെ തകര്‍ന്നു. അഴിമതി വിഷയങ്ങളിലടക്കം ഉമ്മന്‍ ചാണ്ടി സ്വീകരിച്ച നിലപാടുകളാണ് ഇതിനു കാരണം .വളരെ മോശമായ ഭരണമാണ് നടക്കുന്നത്.ഭരണത്തിലെ അഴിമതി കോണ്‍ഗ്രസ്സിനെ ജനങ്ങളില്‍ നിന്ന് അകറ്റുന്നു . നായര്‍ ഈഴവ വോട്ടുകള്‍ കോണ്‍ഗ്രസ്സിനെ വിട്ടകന്നു .ഇടതു മുന്നണി വിജയിച്ച പല സ്ഥലങ്ങളിലും കോണ്‍ഗ്രസ്‌ ബി ജെ പി യ്ക്കും  പിന്നില്‍ മൂന്നാം സ്ഥാനത് പോയി . ഇതെല്ലം ഗുരുതരമായ വീഴ്ചകളാണ് .ഉടനടി പരിഹരിക്കപ്പെടണം തുടങ്ങി നിരവധി കാര്യങ്ങളാണ്‌ കത്തില്‍  സൂചിപ്പിച്ചിട്ടുള്ളത് .

കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് കളികള്‍ അതി ശക്തമായി നിലനില്‍ക്കുന്നു  എന്നതിന്റെ സൂചനയായി കൂടി ഈ കത്ത് നമുക്ക് കരുതാം . ഉടനടി ഒരു നേതൃ മാറ്റം ഉണ്ടാകണം എന്നതാണ് രമേശ്‌ ചെന്നിത്തലയുടെ കത്തിനുപിന്നില്‍ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു . നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ്  നേതൃ നിരയില്‍ ഒന്നാം നിരയില്‍ സ്ഥാനം പിടിക്കാനുള്ള ചെന്നിത്തലയുടെ ആഗ്രഹവും  ഇതിനുപിന്നില്‍ ഉണ്ടെന്നാണ് സൂചന.

Saturday, 12 December 2015

ഉമ്മന്‍ ചാണ്ടി ആര്‍ . ശങ്കറിന്റെ രാഷ്ട്രീയ ഘാതകരില്‍ ഒരാള്‍- ചെറിയാന്‍ ഫിലിപ്പ്



തിരുവനന്തപുരം: ആര്‍. ശങ്കറിന്റെ രാഷ്ട്രീയ ഘാതകരില്‍ ഒരാളാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് ചെറിയാന്‍ ഫിലിപ്പ്. അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കാന്‍പോലും ഉമ്മന്‍ ചാണ്ടിക്ക് അര്‍ഹതയില്ല. മരണം വരെയും കോണ്‍ഗ്രസ് നേതാവായിരുന്ന ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങ് ബി.ജെ.പി ഹൈജാക്ക് ചെയ്തു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്തത് മര്യാദകേടാണെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇപ്രകാരം.

"മരണം വരെയും കോണ്ഗ്രസ് നേതാവായിരുന്ന ആർ ശങ്കറിന്റെ പ്രതിമ അനാച്ചാദന ചടങ്ങ് ബി ജെപി ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പ്രധാന മന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്തത് മര്യാദകേടാണ്. ഇത് കേരളീയരെ അപമാനിക്കുന്നതിനു തുല്യമാണ്. എന്നാൽ, ഉമ്മൻ ചാണ്ടി എന്ന വ്യക്തിക്ക് ആർ ശങ്കറിന്റെ പേര് ഉച്ചരിക്കാൻ ധാർമ്മിക അവകാശമില്ല. ആർ ശങ്കറിന്റെ രാഷ്ട്രീയ ഘാതകരിൽ ഒരാളാണ് ഉമ്മൻ ചാണ്ടി. 1969 ൽ കോണ്ഗ്രസ് ഭിന്നിക്കുംപോൾ ഇന്ദിര ഗാന്ധിയോടൊപ്പം നിന്ന കേരളത്തിലെ ഏറ്റവും സമുന്നതനായ നേതാവായിരുന്നു ആർ ശങ്കർ. 1957 ൽ കെ പി സി സി അദ്ധ്യക്ഷനും 1962 ൽ കേരള മുഖ്യമന്ത്രിയും ആയിരുന്നു . 1967 ൽ ചിറയൻകീഴ്‌ ലോക സഭ മണ്ഡലത്തിൽ ശങ്കർ ജയിച്ചിരുന്നെങ്കിൽ അദ്ദേഹം കേന്ദ്ര കാബിനറ്റ് മന്ത്രിയാകുമായിരുന്നു. 1971 ൽ ശങ്കറിന് ന്യായമായും ലഭിക്കേണ്ടിയിരുന്ന ചിറയൻകീഴ്‌ സീറ്റ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യൂത്ത് കൊണ്ഗ്രസിന്റെ സമ്മർദ്ദ ഫലമായാണ്‌ കെ പി സി സി സ്ഥാനാർഥി നിർണയ കമ്മിറ്റി ആർ ശങ്കറിനെ വെട്ടി വയലാർ രവിക്ക് നല്കിയത്. അന്ന് ആർ ശങ്കറിന് സീറ്റ് കിട്ടിയിരുന്നെങ്കിൽ അദ്ദേഹം ജയിക്കുകയും കേന്ദ്ര മന്ത്രിയാകുകയും ചെയ്യുമായിരുന്നു. 62 വയസുള്ള ശങ്കറിനെ പ്രായത്തിന്റെ പേരിൽ മാറ്റി എം പിയായ വയലാർ രവി 78 വയസായിട്ടും എം പിയായി തുടരുന്നു. കടുത്ത മാനസിക വ്യഥ മൂലമാണ് ശങ്കർ 63 വയസു മാത്രം പ്രായമുള്ളപ്പോൾ ഹൃദയം പൊട്ടി മരിച്ചത്. കുന്നുകുഴ്യിൽ ശങ്കറിന്റെ അയൽവാസിയായിരുന്ന എനിക്ക് കുട്ടിക്കാലം മുതൽ ശങ്കർ സാറിനെ നേരിട്ടറിയാമായിരുന്നു. 1967 ൽ ചിറയൻകീഴിൾ ശങ്കറിന് വേണ്ടി മൈക്ക് അനൗൻസ്മെന്റ് നടത്താൻ ഞാൻ പോയിട്ടുണ്ട്. 1971 ൽ സീറ്റ് കിട്ടാതെ വന്ന അദ്ദേഹത്തിന്റെ ദുഃഖം നേരിട്ട് മനസിലാക്കിയ ആളാണ്‌ ഞാൻ. കോണ്ഗ്രസ് നേതാക്കൾ വിസ്മരിച്ചപ്പോഴും അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നത് ഞാനും ജി കാർത്തികേയനും മാത്രമായിരുന്നു. ശങ്കറിന്റെ മകൻ മോഹൻ ശങ്കറിനെ 1996 ൽ കോട്ടയത്ത്‌ ടി കെ രാമകൃക്ഷ്ണനെതിരെ തോൽക്കാനായി മൽസരിപ്പിച്ചെങ്കിലും പിന്നീട് കോണ്ഗ്രസ് ക്രൂരമായി അവഗണിക്കുകയാണ് ചെയ്തത്."
https://www.facebook.com/CherianPhilipK/posts/499920266849402