Thursday, 17 December 2015

വെള്ളാപ്പള്ളിയുടെ വാർത്താസമ്മേളനം പിണറായിയുടെ പ്രസ്താവന ശരി വെക്കുന്നു


വെള്ളാപ്പള്ളി നടേശന്‍ ഇന്ന്നടത്തിയ പത്ര സമ്മേളനം പിണറായി വിജയന്‍റെ പ്രസ്താവന ശരിവയ്ക്കുന്നു. പ്രതിമാ വിവാദം ഉമ്മന്‍ ചാണ്ടിയുടെ തിരക്കഥയില്‍ തയ്യാറായ നാടകമാണ് എന്ന് പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു . അത് അക്ഷരാര്‍ഥത്തില്‍ ശരി വയ്ക്കുന്ന തരത്തിലാണ് വെള്ളാപ്പള്ളി ഇന്ന് പത്രസമ്മേളനം നടത്തിയതും  ,ഉമ്മന്‍ ചാണ്ടി ഇന്നലെ  പ്രതികരിച്ചതും .

ഉമ്മന്‍ ചാണ്ടിയെ ആദ്യം ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു  എന്നും പിന്നീട് "കൂട്ടായ ആലോചനയില്‍" ചടങ്ങില്‍ നിന്നും ഒഴിവാക്കുകയായിരുന്നു എന്നുമാണ് വെള്ളാപ്പള്ളി പത്ര സമ്മേളനത്തില്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ അനുകൂലമായാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചതെന്നും വളരെ വിനയത്തോടെ വെള്ളാപ്പള്ളിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന  ഒന്നും തന്‍ ചെയ്യില്ല എന്ന്‍ അറിയിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെ പി സി സി പ്രസിഡന്‍റ് കോണ്‍ഗ്രസ് രാഷ്ട്രീയം കലക്കിയിട്ടിരിക്കുക്കയാണ് അതിനാല്‍ മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്താല്‍ അണികളില്‍ നിന്നുതന്നെ പ്രതിഷേധം ഉയരും അത് ചടങ്ങിനെ ബാധിക്കും  എന്നതുകൊണ്ടാണ് പങ്കെടുപ്പിക്കേണ്ട എന്ന് തീരുമാനിച്ചത്  എന്ന ന്യായമാണ് വെള്ളാപ്പള്ളി ഉയര്‍ത്തുന്നത് .മുഖ്യമന്ത്രിയെ ഒഴിവാക്കിയ പ്രശ്നം വിവാദമാക്കിയത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ്. ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ആദ്യം ക്ഷണിച്ചത് താനല്ല. പ്രതിമ അനാച്ഛാദനം എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തിലല്ല നടന്നത്.  ട്രസ്റ്റാണ് സംഘടിപ്പിച്ചത്. പരിപാടിയുടെ കമ്മിറ്റി അംഗങ്ങളായിരുന്ന സുവര്‍ണകുമാറും പ്രൊഫ ശശികുമാറുമാണ് മുഖ്യമന്ത്രിയെ ആദ്യം ക്ഷണിച്ചത്. താന്‍ പിന്നീടാണ് ക്ഷണിച്ചത്. എന്നാല്‍ സാഹചര്യങ്ങള്‍ മാറിയതിനാല്‍ കൂടിയാലോചനകള്‍ക്ക് ശേഷം മുഖ്യമന്ത്രിയോട് ചടങ്ങില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു

ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ,തന്നെ ഒഴിവാക്കിയതിനു പിന്നില്‍ വെള്ളാപ്പള്ളിഅല്ലെന്നും അദ്ദേഹം വളരെ വിഷമത്തോടെയാണ് പങ്കെടുക്കേണ്ട എന്ന് അറിയിച്ചതെന്നും പറഞ്ഞിരുന്നു . മുഖ്യമന്ത്രിക്കനുകൂലമായി ഒരു സഹതാപം സൃഷ്ടിക്കാനുള്ള ബോധശ്രമമാണ് നടക്കുന്നതെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു . അതിനെ സാധൂകരിക്കുന്നതാണ്  വെള്ളാപ്പള്ളിയുടെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും വാക്കുകള്‍ .പരസ്പരം ന്യയീകരിച്ചുകൊണ്ടുള്ള വാക്കുകള്‍ സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍റെ വാക്കുകളെയും ശരിവയ്ക്കുന്നു .


No comments:

Post a Comment