Wednesday, 23 December 2015

ബിഹാര്‍ മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകള്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു


ബിഹാര്‍ മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. സോണിയുടെ പിതാവ് രാംദേവ് മാഞ്ചിയാണ് സുനൈനയ്‌ക്കെതിരെ പരാതി നല്‍കിയത്. സുനൈന, ഭര്‍ത്താവ് വിക്കി കുമാര്‍, ഭര്‍തൃപിതാവ് യോഗേന്ദ്ര പ്രസാദ് എന്നിവര്‍ മറ്റു ചിലരുമായി ചേര്‍ന്ന് മകളെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. തെളിവു നശിപ്പിക്കുന്നതിന് ഉടന്‍ തന്നെ മൃതദേഹം സംസ്‌ക്കരിച്ചതായും പരാതിയില്‍ പറയുന്നു. ദുരൂഹസാഹചര്യത്താല്‍ സോണിയെ കാണാതായെന്നായിരുന്നു സുനൈനയുടെ കുടുംബം പറഞ്ഞിരുന്നത്. തുടര്‍ന്ന് തെരച്ചില്‍ നടക്കുന്നതിനിടെ സോണിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി രാംദേവിനെ സുനൈനയും യോഗേന്ദ്രയും ചേര്‍ന്നാണ് അറിയിച്ചത്. മകളുടെ മൃതദേഹം കാണണമെന്ന് രാംദേവ് ആവശ്യപ്പെട്ടെങ്കിലും കാണിക്കുകയുണ്ടായില്ല.

No comments:

Post a Comment