Tuesday, 15 December 2015

മോഡിയുടെ വരവ് ചരിത്രത്തെ വളച്ചൊടിക്കാനും വിഭാഗീയത സൃഷ്ടിക്കാനും: പിണറായി

നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രി എന്ന നിലയിലുള്ള ആദ്യ കേരള സന്ദർശനം കേരളീയരോടുള്ള പരിഹാസമായി.

സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ വിഭാഗീയത വളർത്താനും ചരിത്രത്തെ കുറിച്ച് തെറ്റിധാരണ സൃഷ്ടിക്കുവാനുമാണ് മോഡി ശ്രമിക്കുന്നത്.

കേരളത്തിന്റെ ഒരാവശ്യത്തോടും അനുഭാവപൂർവ്വം പ്രതികരിക്കാൻ മോഡിതയാറായില്ല. അതിനു കാരണം പറഞ്ഞത്, പാർലമെന്റ്സമ്മേളനം നടക്കുന്നു എന്നാണ്‌. ഇതിനു മുൻപ് പ്രഖ്യാപിച്ച പദ്ധതികളും ഏറെക്കാലമായി ഉന്നയിക്കപ്പെടുന്ന ജനകീയ ആവശ്യങ്ങളും അംഗീകരിക്കാൻ പാർലമെന്റ്സമ്മേളനം തടസ്സമാണ് എന്ന ന്യായീകരണം അപഹാസ്യമാണ്. തന്റെ വിദേശ യാത്രയ്ക്കനുസരിച്ചു പാർലമെന്റ് സമ്മേളനം മാറ്റിവെപ്പിക്കാൻ മടിച്ചിട്ടില്ലാത്ത മോഡിക്ക് കൊല്ലത്തെത്തുംപോൾ മാത്രം ഈ വികാരം വന്നത് എന്ത് കൊണ്ടാണ്? അത് മനസ്സിലാക്കാൻ പ്രാപ്തിയില്ലാത്തവരാണ് മലയാളികൾ എന്ന ധാരണ വേണ്ട. 

നയപരമായ എന്തെങ്കിലും പ്രഖ്യാപനമല്ല, മൂ

ർത്തമായ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് കേരളത്തിനു വേണ്ടത്.
വഴിമുട്ടി നില്ക്കുന്ന പുരോഗതി തിരിച്ചു പിടിക്കാൻ അർഹമായ അവകാശങ്ങൾ കേരളത്തിനു നൽകുമോ എന്നതാണ് പ്രശ്നം. അക്കാര്യത്തിൽ തീർത്തും നിരാശാജനകമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 


ഗുജറാത്ത് മാതൃകയിൽ അസഹിഷ്ണുതയും മതവിദ്വേഷവും കേരളത്തിൽ വളർത്താനുള്ള സംഘ പരിവാർ മോഹത്തിന്റെ അംബാസഡറായി കേരളത്തിൽ എത്തിയതാണ് മോഡി എന്ന് അദ്ദേഹത്തിൻറെ പല പരാമർശങ്ങളും തെളിയിക്കുന്നു.

No comments:

Post a Comment