Tuesday, 22 December 2015

22 പേരെ കുത്തിപരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് വെടിവെച്ചുകൊന്നു

Andra Pradesh


കരിംനഗര്‍ : സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ പരാജയത്തെ തുടര്‍ന്ന് മാതാപിതാക്കളടക്കം 22 പേരെ കുത്തിപ്പരുക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് വെടിവച്ചുകൊന്നു. ആന്ധ്രപ്രദേശിലെ കരിംനഗറില്‍ ബല്‍വീന്ദര്‍ സിങ് (28)ആണ് മരിച്ചത്. ചൊവ്വാഴ്ച  രാവിലെ ഏഴുമണിയോടുകൂടി വീട്ടില്‍ മാതാപിതാക്കളുമായി വാഗ്വാദത്തിലേര്‍പ്പെട്ട പ്രതി പിതാവിന്റെ തലയില്‍ വാളുകൊണ്ടു വെട്ടുകയായിരുന്നു. അമ്മയേയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇതു തടയാനെത്തിയ അയല്‍ക്കാരെയും കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്നാണ് പൊലീസ് വെടിവച്ചത്.

ബല്‍വീന്ദര്‍ സിങിന്റെ ആക്രമണത്തില്‍ പരിക്കേറ്റ്  രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കിടന്ന മാതാപിതാക്കളെ ഉപേക്ഷിച്ച് റോഡിലിറങ്ങിയ പ്രതി കണ്ണില്‍ കവരെയെല്ലാം ആക്രമിക്കുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രെെവര്‍, ബൈക്ക് യാത്രികന്‍, കാല്‍നടക്കാര്‍ തുടങ്ങി നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ഇയാളെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ടു പൊലീസുകാര്‍ക്കും പരുക്കേറ്റു. ഇയാള്‍ കീഴടങ്ങാന്‍ തയാറാവാത്തതിനെ തുടര്‍ന്ന് പൊലീസ് വെടിവയ്ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച പ്രതി പിന്നീടു മരിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ യുവാവിന്റെ മാതാപിതാക്കളുടെ നില ഗുരുതരമാണ്.

No comments:

Post a Comment