Thursday, 10 December 2015

മുല്ലപ്പെരിയാര്‍ പ്രതിസന്ധിയ്ക്ക് കാരണം UDF സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത

 മുല്ലപ്പെരിയാര്‍ ഡാമിലെ സ്പില്‍വെയ് ഷട്ടറുകള്‍ തുറക്കുന്നതിന് 12 മണിക്കൂര്‍ മുന്പ്തമിഴ് നാട് കേരളത്തെ വിവരം അറിയ്ക്കണം എന്നതാണ് നിയമം. എന്നാല്‍ കേരളത്തെ അറിയിക്കാതെ തമിഴ് നാട് രാത്രി 7 മണിയ്ക്ക് ഷട്ടറുകള്‍ തുറന്നു. അത് ജനങ്ങളുടെ മുറ്റത്തും, മുറിയിലും വെള്ളം കയറുന്ന സ്ഥിതിയില്‍ എത്തിച്ചു. രാത്രിയിലുള്ള ഈ നടപടി തീര്‍ത്തും തെറ്റാണ്.

119 വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഇന്നത്തെ നിലനില്‍പ്പ്‌ യാദൃശ്ചികം മാത്രം. വെള്ളം കൂടുമ്പോള്‍ സൂര്‍ക്കി മിശ്രിതം ഒളിച്ചു പോകുന്നത്അപകട സൂചനയാണെന്ന് ശാസ്ത്രംവിശദീകരിക്കുന്നു. എന്നാല്‍ ഇതെല്ലാം ബോധിപ്പിച്ച് കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുക്കാന്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന വിമുഖത അക്ഷന്തവ്യമായ അപരാധമാണ്. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ വെള്ളം ഇടുക്കി ഡാമില്‍ ഒതുങ്ങും എന്ന് കേരള പ്രോസിക്ക്യൂട്ടര്‍ പറഞ്ഞത് സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയുടെ ഗൗരവം വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരും ഈ പ്രതിസന്ധിയില്‍ കുറ്റകരമായ അനാസ്ഥയാണ് പുലര്‍ത്തുന്നത്. പ്രശ്നം ഉണ്ടായാല്‍ പ്രസ്താവന ഇറക്കുകയും ഒന്ന് രണ്ട് ദല്‍ഹി യാത്ര നടത്തുകയും ചെയ്‌താല്‍ മതി എന്ന് വിചാരിക്കുന്ന മുഖ്യമന്ത്രി തന്നെ ഈ കെടുകാര്യസ്ഥതയ്ക്ക് നേതൃത്വം നല്‍കുന്നു. ജനങ്ങളെ മലയാളികള്‍, തമിഴന്മാര്‍ എന്ന് വേര്‍തിരിക്കാന്‍ ഈ സാഹശ്ചര്യം ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്തെണ്ടതും അത്യാവശ്യകതയാണ്.

3 comments:

  1. ജനങ്ങളോട് ഉത്തരവാദിത്വം ഇല്ലാത്ത വരെ പുറത്താക്കാനും നിയമം വേണം.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete