Wednesday, 30 December 2015

ഇന്ത്യയില്‍ 21 ശതമാനം യാചകരും വിദ്യാസമ്പന്നരെന്ന് റിപ്പോര്‍ട്ട്



ദില്ലി: രാജ്യത്തെ 3.72 ലക്ഷത്തോളം യാചകരില്‍ 21 ശതമാനത്തിന് പ്ലസ് ടുവോ അതില്‍ കൂടുതലോ വിദ്യാഭ്യസം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. 3000ല്‍ അധികം യാചകര്‍ പ്രൊഫഷണല്‍ ഡിപ്ലോമ അല്ലെങ്കില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ കഴിഞ്ഞവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 ല്‍ തയ്യാറാക്കിയ സെന്‍സസിലാണ് യാചകരുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള വിവരങ്ങളുള്ളത്.

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് തൃപ്തികരമായ ജോലിയോ ശമ്പളമോ ലഭിക്കാതെ വന്നതോടെയാണ് മിക്കവരും യാചകവൃത്തിയിലേക്ക് തിരിഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഭിക്ഷാടനം തൊഴിലാക്കിയ ഇവരെ പുനരധിവസിപ്പിക്കുന്നതിനോ മറ്റു തൊഴിലുകളിലേക്ക് തിരിച്ചുവിടുന്നതിനോ കഴിയില്ലെന്ന് ഇവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. അധ്വാനിക്കാതെ കിട്ടുന്ന പണം കൊണ്ട് ഇവര്‍ സുഖജീവിതം ആസ്വദിക്കുകയാണെന്നും പുനരധിവാസം ബുദ്ധിമുട്ടുള്ള കാര്യമാണെന്നും സാമൂഹ്യപ്രവര്‍ത്തകനായ ഗൗരങ് ജാനി പറഞ്ഞു.

No comments:

Post a Comment