Thursday, 10 December 2015

ബീഫ് ഫെസ്റ്റ് നിരോധിച്ചില്ലായിരുന്നെങ്കില്‍ ദാദ്രി ആവര്‍ത്തിക്കുമായിരുന്നെന്ന് സാധ്വി പ്രാചി



ഹൈദരാബാദ്: ഒസ്മാനിയ സര്‍വകലാശാല ക്യാമ്പസില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ തയ്യാറെടുത്ത 16 വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഉത്തരവ് ലംഘിച്ച് ഫെസ്റ്റ് നടത്താന്‍ തയ്യാറെടുത്തതിനെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അറസ്റ്റ്. സംഭവത്തെ തുടര്‍ന്ന് കനത്ത പൊലീസ് സന്നാഹമാണ് ക്യാമ്പസിനുള്ളിലുള്ളത്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ ബീഫ് ബിരിയാണിയും കബാബും ക്യാമ്പസിനുള്ളില്‍ വിതരണം ചെയ്തിരുന്നു. തുടര്‍ന്ന് ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നത് നിയമവിരുദ്ധമാണെന്നും മൃഗസംരക്ഷണനിയമം ലംഘിക്കുന്നതാണെന്നും പറഞ്ഞായിരുന്നു കോടതി നിര്‍ദ്ദേശം. തിങ്കളാഴ്ചയാണ് ബീഫ് ഫെസ്റ്റിവലിന് ഹൈദരബാദ് സിവില്‍ കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയത്. അതേസമയം, ബീഫ് ഫെസ്റ്റ് നിരോധിച്ചില്ലായിരുന്നെങ്കില്‍ ദാദ്രി സംഭവം ആവര്‍ത്തിക്കുമായിരുന്നെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി അഭിപ്രായപ്പെട്ടു. കോടതി തീരുമാനം ദേശവിരുദ്ധ ശക്തികള്‍ക്ക് തിരിച്ചടിയായെന്ന് സാധ്വി പ്രാചി പറഞ്ഞു. ഹിന്ദുക്കള്‍ എവിടെയും കലാപം സൃഷ്ടിക്കുന്നില്ലെന്നും എന്നാല്‍ ചില ആളുകള്‍ മനപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുകയാണെന്നും അവര്‍ പറഞ്ഞു

1 comment:

  1. അമ്മച്ചി പേടിപ്പിക്കല്ലേ

    ReplyDelete