Saturday, 12 December 2015
ത്രിപുരയെ ചുവപ്പണിയിച്ച് ഇടതുപക്ഷം. 94% സീറ്റും നേടി വൻവിജയം
അഗര്‍ത്തല > ത്രിപുരയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ വിജയം. തെരഞ്ഞെടുപ്പ് നടന്ന സീറ്റുകളില്‍ 94 ശതമാനം സീറ്റും ഇടതുപക്ഷം നേടി. തെരഞ്ഞെടുപ്പ് നടന്ന 310 സീറ്റുകളില്‍ 291 ഉം നേടി ഇടതുപക്ഷ തദ്ദേശഭരണസ്ഥാപനങ്ങളിലെ ഭരണം പിടിച്ചടക്കുകയായിരുന്നു.
കോണ്‍ഗ്രസ് 13 സീറ്റും, ബിജെപി 4 സീറ്റും മറ്റ് പാര്‍ടികള്‍ രണ്ട് സീറ്റും നേടി. അഗര്‍തല മുനിസിപ്പല്‍ കോര്‍പറേഷനിലെ തെരഞ്ഞെടുപ്പ് നടന്ന 49 സീറ്റുകളില്‍ 45 സീറ്റുകളും ഇടതുപക്ഷം തൂത്തുവാരി. 13 മുനിസിപ്പാലിറ്റികളിലേക്കും 6 നഗര തദ്ദേശ സ്ഥാപനങ്ങളിലും ഇടത് പക്ഷം വിജയിച്ചിട്ടുണ്ട്. ഇതിലും പലമുനിസിപ്പാലിറ്റികളിലും മുഴുവന്‍ സീറ്റുകളിലും ഇടതുപക്ഷം വിജയിച്ചിട്ടുണ്ട്. 18 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കും 13 മുനിസിപ്പല്‍ കൌണ്‍സിലിലേക്കും ആയിരുന്നു തെരഞ്ഞെടുപ്പ്. 85 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്.
ത്രിപുരയിലെ കോര്‍പറേഷന്‍–മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഉജ്വല വിജയം നല്‍കിയ ജനങ്ങളെ സിപിഐ എം പൊളിറ്റ്ബ്യൂറോ അഭിവാദ്യം ചെയ്തു. സംസ്ഥാനത്തെ പഞ്ചായത്ത് സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടതുമുന്നണിക്ക് പൂര്‍ണ പിന്തുണ നല്‍കിയതിനു തൊട്ടുപിന്നാലെയാണ് നഗരവാസികളും ഇടതുമുന്നണി സര്‍ക്കാരിന്റെ നയങ്ങളോടുള്ള വിശ്വാസം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയെ പൊളിറ്റ്ബ്യൂറോ അഭിവാദ്യം ചെയ്തു. സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും എല്ലാ കേഡര്‍മാരെയും പ്രവര്‍ത്തകരെയും പിബി അഭിനന്ദിച്ചു.
Subscribe to:
Post Comments (Atom)
എല്ലാ സഖാക്കൾക്കും നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ....
ReplyDeleteലാൽ സലാം. .
ReplyDelete