Thursday, 10 December 2015

സംസ്ഥാന സ്കൂള്‍ കായീക മേള പ്രതീക്ഷ പകരുന്നു



59 -)o സ്കൂള്‍ കായീക മേള കോഴിക്കോട്ട് സമാപിച്ചു. അപ്രതീക്ഷിതമായി കോഴിക്കോടിന് ലഭിച്ച ആതിഥേയത്വം 3 ആഴ്ചയിലെ കഠിന പ്രയത്നത്തിലൂടെ വിജയമായി. ദേശീയ ഗെയിംസിന്‍റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിര്‍മ്മിച്ച ഒളിമ്പ്യന്‍ റഹ്മാന്‍ സിന്തറ്റിക്ക് ട്രാക്ക് മത്സരാര്‍ത്ഥികള്‍ക്ക് നല്ല അവസരം നല്‍കി. 17 ദേശീയ റെക്കോര്‍ഡുകളും, ഒരു ദേശീയ റെക്കോര്‍ഡിനൊപ്പം എത്തുന്ന പ്രകടനവും, 20 മീറ്റ് റെക്കോര്‍ഡുകളും ഈ കായീക മേളയുടെ മാത്രം പ്രത്യേകതകളായിരുന്നു. ഇത്തരം സിന്തറ്റിക്ക് ട്രാക്കുകള്‍ എല്ലാജില്ലകളിലും നിര്‍മ്മിക്കേണ്ടതുണ്ട്.


കേരള സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍പേര്‍സണ്‍ ലോക വേദിയില്‍ കഴിവ് തെളിയിച്ച അഞ്ചുബോബിജോര്‍ജ്ജ് ആയിരുന്നു. PT ഉഷയുടെ ശിഷ്യരടക്കം അനേകം വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ ഭാവിയുടെ പ്രതീക്ഷയാണ് എന്ന് തെളിയിച്ചു. ഏറണാകുളമാണ് കിരീട ജേതാക്കള്‍. മത്സരം ജില്ലാ അടിസ്ഥാനത്തിലാക്കിയതിനു ശേഷം ഒരു തവണ പാലക്കാടിന് വിട്ടുകൊടുത്തത് ഒഴിച്ചാല്‍ 12 ഇല്‍ 11 കിരീടങ്ങളും നേടി എറണാകുളം കിരീടം കുത്തകയാക്കി വച്ചിരിക്കുകയാണ്. എറണാകുളത്തു നിന്നു തന്നെയുള്ള കോതമംഗലം മാര്‍ ബേസില്‍, പാലക്കാട്ടെ പറളി സ്കൂളുമായുള്ള കടുത്ത പോരാട്ടത്തിനൊടുവില്‍ ചാമ്പ്യന്‍ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.

നല്ല പ്രതിഭകളെ സ്കൂളുകളിലേക്ക് കൊണ്ട് വരാന്‍ നടത്തുന്ന ശ്രമങ്ങള്‍ രഹസ്യമല്ല. വിജയങ്ങള്‍ ചില ജില്ലകളിലും സ്കൂളുകളിലുമായി കേന്ദ്രീകരിക്കപ്പെടുന്നത് ഒഴിവാകുന്ന സാഹശ്ചര്യമുണ്ടായാല്‍ മത്സരം കൂടുതല്‍ ജില്ലകളിലും പ്രകടമാകും.

4 comments:

  1. ലോകത്തിന് തന്നെയും അഭിമാനമായ കായീക പ്രതിഭകള്‍ ജനിക്കട്ടെ.

    ReplyDelete
  2. മത്സരത്തില് പന്കെടുത്ത എല്ലാ കുട്ടികള്കും അഭിനന്ദനങ്ങള് നേരുന്നു

    ReplyDelete
  3. മത്സരത്തില് പന്കെടുത്ത എല്ലാ കുട്ടികള്കും അഭിനന്ദനങ്ങള് നേരുന്നു

    ReplyDelete
  4. മത്സരത്തില് പന്കെടുത്ത എല്ലാ കുട്ടികള്കും അഭിനന്ദനങ്ങള് നേരുന്നു

    ReplyDelete