Tuesday, 8 December 2015

പ്രതീക്ഷയേകീ വിഴിഞ്ഞം തുറമുഖം

വിഴിഞ്ഞം തുറമുഖം  4 വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം എങ്കിലും 1000 ദിവസത്തില്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ്. വിഴിഞ്ഞത്ത് കടലിന് ആഴം കൂടുതല്‍ ഉള്ളതിനാല്‍ വിഴിഞ്ഞം ഒരു പ്രകൃതി ദത്ത തുറമുഖം ആയിരിക്കും. പൂര്‍ത്തീകരനത്തിനു ശേഷം 10ലക്ഷം കപ്പലുകളാണ് വര്‍ഷാ വര്ഷം പ്രതീക്ഷിക്കുന്നത്. അന്താരാഷ്‌ട്ര കപ്പല്‍ ചാലില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരെയാണ് വിഴിഞ്ഞം തുറമുഖം എന്നതും ഗുണകരമാണ്.


വലിയ കപ്പലുകളില്‍എത്തുന്ന ചരക്കുകള്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ എത്തിക്കാന്‍ ചെറു കപ്പലുകള്‍ ഉപയോഗിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് കബോട്ടാഷ് നിയമത്തില്‍ 15 ദിവസത്തിനകം മാറ്റം വരുത്തുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി ഉദ്ഘാടന ചടങ്ങില്‍ പ്രഘ്യാപിച്ചു. ട്രെയിന്‍, റോഡ്‌ ഗതാഗതവും നവീകരിക്കേണ്ടതുണ്ട്. പദ്ധതി തുടങ്ങിയത് 1991 ഇല്‍ കരുണാകരന്‍ സര്‍ക്കാരിന്‍റെ സമയത്താണ്. ഇടതുപക്ഷം ഇതിനെ പിന്തുണക്കുന്നു എന്നത് പ്രത്യാശ വര്‍ദ്ധിപ്പിക്കുന്നു. കപ്പലുകളെ ആകര്‍ഷിക്കാന്‍ കയറ്റിറക്ക് കൂലി കൂടരുത്, എന്നാല്‍ തൊഴിലാളി സമരത്തിനും വഴിവെക്കരുത്.

മത്സ്യ ബന്ധന തൊഴിലാളികള്‍ക്കും, ചിപ്പി ശേഖരിക്കുന്ന ആളുകള്‍ക്കും ജോലി ചെയ്യാന്‍ കഴിയുകയോ, മറ്റു ജോലി ലഭിക്കുകയോ വേണം. സ്ഥലം വിട്ടു നല്‍കിയവര്‍ക്ക് നഷ്ടപരിഹാരവും, താമസ സൗകര്യവും ഒരുക്കണം. ഇതിനായി 475 കോടി രൂപയോ അതില്‍ കൂടുതലോ സര്‍ക്കാര്‍ മാറ്റി വയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

1 comment: