Tuesday, 8 December 2015

ഇന്ത്യ - പാക് നയതന്ത്രത്തില്‍ പുത്തന്‍ ചുവടുവയ്പ്പ്

 ദേശീയ സുരക്ഷാഉപദേഷ്ടാക്കള്‍ തമ്മില്‍ ചര്‍ച്ച

 


ബാങ്കോക്ക്‌: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ദോയലും, പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന്‍ ജന്ജുവയും തമ്മില്‍ തായലണ്ടിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ നടത്തിയ നാലര മണിക്കൂര്‍ രഹസ്യ ചര്‍ച്ചയില്‍ സുപ്രധാന തീരുമാനങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും നയതന്ത്ര ബന്ധത്തിന് ശക്തി പകരും.ഇരുരാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ S ജയ്ഷങ്കറും, ഐസാസ് അഹ്സന്‍ ചൗധരിയും ഒപ്പമുണ്ടായിരുന്നു. തീവ്രവാദവും കാശ്മീരും ചര്‍ച്ചാ വിഷയമായി. പാരീസില്‍ വച്ച് നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ വച്ച് കഴിഞ്ഞ ആഴ്ചയുണ്ടായ മോഡി - ഷരീഫ് കൂടിക്കാഴ്ചയാണ് ഈ ചര്‍ച്ചയ്ക്ക് വഴി ഒരുക്കിയത്.

ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാരും തമ്മില്‍ കഴിഞ്ഞ വര്ഷം ഓഗസ്റ്റില്‍ ഇസ്ലാമാബാദിലും, ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ ഈ വര്ഷം ഓഗസ്റ്റില്‍ ദല്‍ഹിയിലും നടത്താനിരുന്ന ചര്‍ച്ചകള്‍ നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങളില്‍ ഒളിച്ചു പോയി. റഷ്യയിലെ ഉഫയില്‍ വച്ചു നടന്ന ഷാങ്ങ്‌ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയ്ക്ക് ശേഷം നടന്ന മോഡി - ഷരീഫ് കൂടിക്കാഴ്ചയിലാണ് കഴിഞ്ഞ ഓഗസ്റ്റിലെ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നതെങ്കിലും പാക്കിസ്താന്‍ തീവ്രവാദത്തിന് തുല്യ പ്രാധാന്യത്തോടെ കാശ്മീര്‍ വിഷയവും ചര്‍ച്ച ചെയ്യണം എന്ന് വാദിക്കുകയായിരുന്നു. അന്നത്തെ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ്‌ കാശ്മീരിലെ വിഘടനവാദ ഹൂറിയത്ത് നേതാക്കളുമായി നടത്തിയ ചര്‍ച്ച ഇന്ത്യയെ ചൊടിപ്പിച്ചു.ഇപ്പോഴത്തെ ചര്‍ച്ചയുടെ രഹസ്യ സ്വഭാവവും, ചര്‍ച്ചയ്ക്കായി മൂന്നാം രാജ്യം തിരഞ്ഞെടുത്തതും ഇത്തരം പ്രവണതകള്‍ അവസാനിപിച്ചു.

അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട അന്തര്‍ദേശീയ സമ്മേളനത്തിനായി ഇസ്ലാമാബാദ് സന്ദര്ഷിക്കുന്നതിലൂടെ സുഷമാ സ്വരാജിന്‍റെആദ്യ പാക്കിസ്താന്‍ സന്ദര്‍ശനത്തിനും ചര്‍ച്ച വഴി വച്ചു. മോഡി അടുത്ത വര്ഷം ഇസ്ലാമാബാദില്‍ വച്ച് നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനും സാഹശ്ചര്യമൊരുങ്ങി. ശ്രീലങ്കയില്‍വച്ച് ഇന്ത്യ - പാക് ക്രിക്കറ്റ്  മത്സരത്തിനും സാധ്യതയുണ്ട്.

1 comment:

  1. ഇന്ത്യ പാക്ക് ബന്ധം നല്ല രീതിയിലാകട്ടെ

    ReplyDelete