Tuesday, 8 December 2015

കാലാവസ്ഥാ ഉച്ചകോടി ശ്രദ്ധ അര്‍ഹിക്കുന്നു


പാരിസ്: 2009 ഇലെ കോപ്പന്‍ഹെഗന്‍ കാലാവസ്ഥാ ഉച്ചകൊടിയ്ക്ക് ശേഷം 2015 ഉച്ചകോടി പാരീസില്‍ നടക്കുന്നു. 11 ഇന് അവസാനിക്കുന്ന ഉച്ചകോടിയില്‍ 150 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ആഗോള താപനത്തിലെ വര്‍ദ്ധനവ്‌ 2% കുറയ്ക്കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം.

2000 ഇന് ശേഷം ഏറ്റവും ചൂടുകൂടിയ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചില്ലെങ്കില്‍ 4.8 ഡിഗ്രീ സെല്‍ഷ്യസ് വര്‍ധനയാണ് താപനിലയില്‍ പ്രതീക്ഷിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കണം. വ്യാവസായ മേഖലയിലും ഫോസില്‍ ഇതര ഇന്ധനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും, അതിനായി പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുകയും വേണം.

അമേരിക്ക 2009 ഇല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം 30% കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2015 ഇല്‍ അത് 26-28% ആയി കുറഞ്ഞു. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രഖ്യാപനം 33-35% കുറയ്ക്കുമെന്നാണ്. 2030 ഇന് ശേഷം ചൈന വന്‍തോതില്‍ കാര്‍ബണ്‍ ഉപയോഗം വെട്ടിച്ചുരുക്കുമെന്ന് പ്രഖ്യാപിച്ചു.

വികസിത രാജ്യങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കും ഒരേ നിയമത്തിനായാണ് വാദിക്കുന്നത്. എന്നാല്‍ അവര്‍ വികസിച്ചത് വന്‍തോതിലുള്ള ബഹിര്‍ഗമനത്തിലൂടെയാണ്. വികസ്വര രാജ്യങ്ങള്‍ ഇപ്പോഴും വ്യവസായ വാത്ക്കരണത്തിന്‍റെ തുടക്കത്തിലാണ്‌. അതിനാല്‍ അവരോട് കാര്‍ബണ്‍ ഇതര സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെടുന്നത് നീതിയുക്തമല്ല. അതിനാല്‍ വികസ്വര രാജ്യങ്ങള്‍ക്ക്സാവകാശം നല്‍കുകയോ, സാമ്പത്തിക സഹായം നല്‍കുകയോ വേണം.

1 comment:

  1. നല്ല കാലാവസ്ഥ കൂടാതെ ഒരു വികസനവും ശാശ്വതമല്ല.

    ReplyDelete