ബാര്‍കോഴ കേസിൽ എക്സൈസ് മന്ത്രി കെ ബാബുവിനെ രക്ഷിക്കാൻ സർക്കാർ വഴിവിട്ടു ശ്രമിച്ചു എന്നും അന്വേഷണമെന്ന പേരിൽ നാടകമാണ് നടത്തിയത് എന്നുമാണ് വിജിലന്‍സ് കോടതി ഉത്തരവ് തെളിയിക്കുന്നത്. അതിനാല്‍ എല്ലാ ഘട്ടത്തിലും ബാബുവിന് സ്വഭാവ സർടിഫിക്കറ്റ് നൽകാൻ വ്യഗ്രത കാട്ടിയ മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണ് ഈ കോടതി നടപടി എന്നും പിണറായി വിജയന്.
ബാറുകള്‍ പൂട്ടിയ സര്‍ക്കാര്‍ ഉത്തരവ് മറികടക്കാന്‍ ബാറുടമാ സംഘടനാനേതാവില്‍നിന്ന് കെ ബാബു പത്തുകോടി ആവശ്യപ്പെട്ടെന്നും ആദ്യഗഡുവായി 50 ലക്ഷം രൂപ 2013 ഒക്ടോബര്‍ 31ന് വാങ്ങിയെന്നുമുള്ള വെളിപ്പെടുത്തലിന്റെ രേഖകളാണ് കോടതി പരിശോധിച്ചത്. നിയമ പരമായ അന്വേഷണം നടത്താതെ നാടകം കളിച്ചു ബാബുവിന് ക്ളീന്‍ചിറ്റ് നല്കിയ സർക്കാർ നടപടി വിജിലന്‍സ് കോടതി തുറന്നു കാട്ടി. ശരിയായ ത്വരിതാന്വേഷണം നടന്നാല്‍ കെ എം മാണിക്കെതിരെയെന്നപോലെ ബാബുവിനെതിരെയും അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരുമെന്നും പിണറായി പറഞ്ഞു.

ചാരക്കേസ് ഊതി കത്തിച്ചവര്‍ ഇന്നെവിടെ
ReplyDelete